IndiaKeralaLatest

18 വര്‍ഷത്തിനുശേഷം പാകിസ്ഥാനില്‍ നിന്നും അമ്മക്കരികില്‍ ഗീത എത്തി.

“Manju”

ന്യൂഡല്‍ഹി: 12ാം വയസില്‍ ട്രെയിനില്‍ പാകിസ്താനിലെത്തി പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച ഗീത കുടുംബത്തെ കണ്ടെത്തി. 13 വര്‍ഷത്തോളം പാകിസ്താനില്‍ കഴിഞ്ഞ ഗീതയെ 2015ലാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് മുന്‍കൈയെടുത്ത് ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത്. ബധിരയും മൂകയുമായ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പിന്നീട് അധികൃതരും.

അഞ്ചുവര്‍ഷത്തിനുശേഷം ഗീത മഹാരാഷ്ട്രയില്‍നിന്ന് കുടുംബത്തെ കണ്ടെത്തിയ വിവരം പാകിസ്താനില്‍ ഗീതയെ സംരക്ഷിച്ചുപോന്നിരുന്ന ഏധി ട്രസ്റ്റാണ് അറിയിച്ചത്.

ഗീത ട്രെയിനില്‍ കറാച്ചിയിലാണെത്തിയത്. ഗീതയെ പിന്നീട് ഏധി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. അവള്‍ക്ക് അവര്‍ ഫാത്തിമ എന്ന പേരും നല്‍കി. പിന്നീട് പെണ്‍കുട്ടി ഹിന്ദുവാണെന്ന് മനസിലാക്കിയതോടെ ഗീത എന്ന് പേരുമാറ്റുകയായിരുന്നു.

മാതാവിനെ കണ്ടെത്തിയ വിവരം ഫൗണ്ടേഷന്‍റെ സ്ഥാപകരിലൊരാളായ ബില്‍ക്കീസ് ഏധിയോട് ഗീത തന്നെ അറിയിക്കുകയായിരുന്നു. ഗീതയുടെ ശരിയായ പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാവൊന്‍ ഗ്രാമവാസിയാണെന്നും അവിടെവച്ച്‌ അമ്മയെ കണ്ടെത്തിയെന്നും ഫൗണ്ടേഷന്‍ അറിയിച്ചു.

ഗീതയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചുപോയി. പിന്നീട് അമ്മ മീന പുനര്‍വിവാഹം കഴിച്ചു. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ് ഗീതയെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button