KeralaLatest

കെജ്രിവാളിനോട് ഖര്‍ ഖര്‍ റേഷന്‍ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി‍

“Manju”

ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി . കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധാന്യം ദല്‍ഹി സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയ്ക്ക് ഉപയോഗിക്കരുതെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

അരവിന്ദ് കെജ്ലിവാള്‍ തന്‍റെ ആശയം എന്ന നിലയില്‍ നടപ്പാക്കുന്ന വീട്ടുപടിക്കല്‍ ധാന്യം നല്‍കുന്ന മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജനയ്ക്കെതിരെ ദല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്സ് സംഘ് നല്‍കിയ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ ഈ വിധി. ആം ആദ്മി സര്‍ക്കാരിന്‍റെ ഈ പരിപാടി അവരുടെ അധികാരപരിധിക്ക് പുറത്തുള്ലതാണെന്നും റേഷന്‍ ഉടമകളുടെ സംഘം കോടതിയില്‍ പരാതിപ്പെട്ടു.
ദല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘിയും ജസ്റ്റിസ് ജസ്മീത് സിങ്ങും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. വീട്ടുപടിക്കല്‍ റേഷന്‍ എന്ന പദ്ധതി നടപ്പാക്കേണ്ടത് സ്വന്തമായി ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു.
“ദല്‍ഹി മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇങ്ങിനെ ഒരു പദ്ധതി നടപ്പാക്കുന്നുവെന്ന് ആദ്യം ലഫ്റ്റ്നന്‍റ് ജനറലിനെ അറിയിക്കണം. അദ്ദേഹം ഇതിന്‍റെ സാധുത പരിശോധിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും വിരുദ്ധാഭിപ്രായം ഉണ്ടെങ്കില്‍ അദ്ദേഹം അറിയിക്കും.” – ദല്‍ഹി ഹൈക്കോടതി പറഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം (എന്‍എഫ്‌എസ് എ) പ്രകാരം കേന്ദ്രറേഷന്‍ വിതരണം ചെയ്യേണ്ടത് റേഷന്‍ ഡീലര്‍മാരാണ്. അതിനെ മറികടന്ന് സ്വന്തം പദ്ധതിപ്പേരിട്ട് ഈ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ആം ആദ്മി സര്‍ക്കാരിന്‍റെ നടപടി ശരിയല്ലെന്നും ഇത് 2015ലെ എന്‍എഫ്‌എസ്‌എ, ടിഡിപിഎസ് ഉത്തരവുകള്‍ക്കെതിരാണെന്നും ദല്‍ഹി ഹൈക്കോടതി പറ‍ഞ്ഞു.
കേന്ദ്രം നല്‍കുന്ന റേഷന്‍ സ്വന്തം പദ്ധതിയെന്ന പേരിട്ട് (മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന) വീട്ടുപടിക്കല്‍ എത്തിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പും ആരോപിച്ചിരുന്നു.

Related Articles

Back to top button