HealthLatestThiruvananthapuram

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം.

“Manju”

 

തിരുവനന്തപുരം : ജില്ലയില്‍ വീണ്ടും ചെള്ളുപനിബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പശുവരയ്ക്കല്‍ സ്വദേശിനി സുബിത (38) ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ചെള്ളുപനി മരണമാണ് ഇത്. ആറാംതീയതിയാണ് സുബിത പനിയത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മരണം സ്ഥിരീകരിച്ചു. ചെള്ളുപനിയ്ക്ക് പുറമേ സുബിത വൃക്കരോഗത്തിനും ചികിത്സ തേടിയിരുന്നു. വര്‍ക്കല സ്വദേശിനി അശ്വതി കഴിഞ്ഞ ആഴ്ച ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഇത് കണ്ടുവരുന്നത്. എന്നാല്‍ മൃഗങ്ങളിലേക്ക് ഇത് പകരുന്നില്ല. ചെറു പ്രാണികളായ മെറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മെറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നും ഇത് മനുഷ്യരിലേക്ക് പകരുന്നത്.

Related Articles

Back to top button