KeralaLatest

ഒരുമിച്ച്‌ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍

“Manju”

കല്ലറ : നാല് വര്‍ഷമായി ഉണ്ണിക്കുട്ടന്‍ താമസിച്ചിരുന്നത് സുമിയുടെ വീട്ടില്‍, പ്രായപൂര്‍ത്തിയാകുമ്ബോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു; പക്ഷെ പ്രശ്നങ്ങള്‍ തുടങ്ങിയത് ജീവിതം ദുരിതപൂര്‍ണ്ണമാക്കി. കല്ലറ: ഒരുമിച്ച്‌ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. കല്ലറ പുലിപ്പാറ ശാസ്താംപൊയ്ക സിമി ഭവനില്‍ ബാബു – സിന്ധു ദമ്ബതികളുടെ മകള്‍ സുമി (അമ്മു,18), സുഹൃത്ത് വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ സന്തോഷ്‌ -ബേബി ദമ്പതികളുടെ മകന്‍ ഉണ്ണിക്കുട്ടന്‍ (21) എന്നിവരാണ് മരിച്ചത്.

യുവാവിനെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും യുവതിയെ വൃക്ഷച്ചുവട്ടില്‍ മരിച്ച നിലയിലുമാണ് കണ്ടത്. യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച്‌ പൊലീസ്: നാല് വര്‍ഷമായി ബന്ധുകൂടിയായ ഉണ്ണിക്കുട്ടന്‍ സുമിയുടെ വീട്ടിലാണ് താമസം. ഇവര്‍ പരസ്പരം ഇഷ്ടത്തിലായിരുന്നു.പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടെ, പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ഉണ്ണിക്കുട്ടന് സംശയമായി.
ആ യുവാവിനെ സുമിയുടെ ബന്ധുക്കള്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുമി ശ്വാസംമുട്ടിനുള്ള എട്ടോളം ഗുളികള്‍ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച്‌ ആശുപത്രിയിലായിരുന്നു. അന്നുതന്നെ യുവാവും കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന്, സംസാരിച്ച്‌ പിണക്കം മാറ്റാനായി സമീപത്തുള്ള വീട്ടിലേക്ക് പോയ ഇരുവരെയും വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടത്.

Related Articles

Back to top button