IndiaLatest

ഇന്ത്യ-പാകിസ്താന്‍ വിഭജനത്തില്‍ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ 75 വര്‍ഷത്തിനു ശേഷം ഒന്നിച്ചു

“Manju”

ന്യൂഡല്‍ഹി: 75 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനിലുളള സഹോദരന്‍ സാദിഖ് ഖാനെ കണ്ടതിന്റെ ആഹ്ലാദത്തിലും ഞെട്ടലിലുമാണ് സിക്കാ ഖാന്‍.
കുടുംബത്തില്‍ ജീവിച്ചിരിക്കുന്ന ഏക അംഗമാണ് സാദിഖ് ഖാന്‍ എന്ന് തിരിച്ചറിഞ്ഞ സിക്കാ ഖാന്‍ സഹോദരനായുള്ള അന്വേഷണമാരംഭിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. ഒടുവില്‍ പാകിസ്താനിലെ യൂട്യൂബറായ നസീര്‍ ദിലിക്കോണിന്റെ കാരുണ്യത്തിലാണ് തന്റെ രക്തത്തെ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് സിക്കാ ഖാന്‍ വ്യക്തമാക്കുന്നു
ഇന്ത്യ-പാകിസ്താന്‍ സഹോദരങ്ങളുടെ പിതാവും സഹോദരിയും വിഭജന സമയത്തെ കൂട്ടക്കൊലയിലാണ് മരിച്ചത്. തുടര്‍ന്ന് പത്തു വയസ്സുകാരനായ സാദിക്ക് പാകിസ്താനിലേക്ക് പലായനം ചെയ്യുകയായിരുന്നു. മക്കളും ഭര്‍ത്താവും മരിച്ചതിന്റെ ആഘാതം താങ്ങാനാകാതെ സിക്കയുടെ അമ്മ ആത്മഹത്യ ചെയ്തു.ആറു മാസം മാത്രം പ്രായമുള്ള സിക്ക പിന്നീട് വളര്‍ന്നത് ഗ്രാമവാസികളുടെ കരങ്ങളിലായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ തന്നെ സഹോദരന്‍ പലായനം ചെയ്തുയെന്നും പാകിസ്താനില്‍ ജീവിച്ചിരിപ്പുണ്ടെന്നും കുഞ്ഞു സിക്ക അറിഞ്ഞു. തുടര്‍ന്ന് തിരച്ചിലുകള്‍ ആരംഭിച്ചു. 75 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിരച്ചിലിനു വിരാമം ആകുന്നത്. 2019-ലാണ് ഗ്രാമത്തിലെ ഡോക്ടര്‍ വഴി പാകിസ്താനി യൂട്യൂബറെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സാദിക്കുമായി ഫോണ്‍ വഴി ബന്ധപ്പെടുകയായിരുന്നു. പാകിസ്താന്‍ ക്ഷേത്രദര്‍ശനം നടത്താന്‍ ഇന്ത്യയിലെ സിക്ക് തീര്‍ത്ഥാടകരെ അനുവദിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയില്‍ വെച്ചാണ് സഹോദരങ്ങള്‍ ജനുവരിയില്‍ കണ്ടുമുട്ടിയത്.
പാകിസ്താനിലെ കര്‍ഷകനും യൂട്യൂബറുമായ ദിലിക്കോണ്‍ ഇതു വരെ 300-ഓളം കുടുംബങ്ങളെ തന്റെ ചാനല്‍ വഴി ഒന്നിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സഹായത്തിനായി പാകിസ്താനി സിക്കുകാരനായ ഭൂപേന്ദ്രര്‍ സിംഗുമുണ്ടെന്നും ദിലിക്കോണ്‍ പറഞ്ഞു. തന്റെ പൂര്‍വികര്‍ക്ക് നഷ്ടമായ സഹോദരങ്ങളെ കണ്ടെത്തി കൊടുക്കുന്നത് വരുമാനത്തിനല്ലെന്നും അഭിനിവേശം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍താര്‍പൂരില്‍ സാദിക്കും സിക്കയും കണ്ടുമുട്ടി സ്‌നേഹം പങ്കിട്ടപ്പോള്‍ ഇടനാഴിയില്‍ സന്നിഹിതരായിരുന്ന 600-ഓളം ആളുകളുടെ ഉള്ളിലും സന്തോഷത്തിന്റെ കണ്ണീര്‍ പൊഴിഞ്ഞെന്നും ദിലിക്കേണ്‍ വ്യക്തമാക്കി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിഭജനത്തിന്റെ ഫലമായി വേര്‍പിരിഞ്ഞവരെ സ്മരിക്കാതിരിക്കാനാവില്ല. ദശലക്ഷ കണക്കിനാളുകളാണ് 1947 ല്‍ ഇന്ത്യ, പാകിസ്താന്‍ എന്നീ സ്വതന്ത്ര രാജ്യങ്ങള്‍ പിറന്നപ്പോള്‍ വേര്‍പിരിഞ്ഞത്. നിരവധി ആളുകള്‍ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടു.

Related Articles

Back to top button