KeralaLatest

ബസപകടം; ഡ്രൈവറും ഉടമയും അറസ്റ്റില്‍

“Manju”

വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂര്‍ത്തിമംഗലത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്പതുപേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ എറണാകുളം ഇലഞ്ഞി സ്വദേശി ജോമോന്‍ (46), ബസ് ഉടമ കോട്ടയം സ്വദേശി അരുണ്‍ (30) എന്നിവരെ ആലത്തൂര്‍ ഡിവൈഎസ്പി ആര്‍.അശോകിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. അപകടസാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ടുതന്നെ അമിതവേഗത്തില്‍ ബസ് ഓടിച്ച്‌ അപകടം വരുത്തി എന്നതാണ് ഡ്രൈവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. മറ്റു നിയമലംഘനങ്ങളും പരിശോധിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.

കുറ്റക്കാരനായ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി ബസ് ഉടമ, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍, യാത്രക്കാര്‍ തുടങ്ങിയവരുടെ മൊഴിയെടുക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമോ എന്ന ചോദ്യങ്ങള്‍ക്ക് അന്വേഷണത്തിലാണെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി.

ചവറയില്‍നിന്നു പിടികൂടിയ ബസ് ഡ്രൈവറെ ഇന്നലെയാണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. അപകട സമയത്തുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി ബസ്, കാര്‍ എന്നിവയുടെ സ്പീഡ്, ഈ വാഹനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അപകടത്തിനു കാരണമായോ എന്നീ കാര്യങ്ങളും പരിശോധിക്കും.

കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് വേഗം കുറച്ചതാണ് അപകടത്തിനു കാരണമായതെന്ന അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. അപകടത്തില്‍നിന്നു രക്ഷപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജപേരില്‍ ചികിത്സതേടിയശേഷം മുങ്ങുകയായിരുന്നു.

Related Articles

Back to top button