തിരുവനന്തപുരം : പ്രാർത്ഥനാ നിർഭരമായിശാന്തിഗിരി ആശ്രമത്തിന്റെ 5 പ്രാർത്ഥനാലയങ്ങൾക്ക് തിരിതെളിഞ്ഞു. രാവിലെ 9 മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. കേരളത്തില്‍ ആലപ്പുഴ തമ്പകച്ചുവട്, പത്തനംതിട്ടയിലെ കോന്നി, വടകര എന്നിവിടങ്ങളിലും കര്‍ണ്ണാടകത്തിലെ മൈസൂര്‍, രാജസ്ഥാനിലെ ദേവഗഡ് എന്നിവിടങ്ങളിലുമാണ് പ്രാര്‍ത്ഥനാലയങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഈ സ്ഥലത്തെ ഗുരുഭക്തരുടെ നീണ്ട കാത്തിരിപ്പിന്റെ സാഫല്യമാണ് ഇത്. മൈസൂര്‍ പ്രാര്‍ത്ഥനാലയത്തിന്‍ സ്വാമി വിശ്വബോധ ജ്ഞാനതപസ്വിയും, പത്തനംതിട്ട ജില്ലയിലെ കോന്നി ബ്രാഞ്ചിലെ പ്രാര്‍ത്ഥനാലയത്തിൽ സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വിയും, ആലപ്പുഴയിലെ തമ്പകച്ചുവട്ടില്‍ സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയും, വടകര സ്വാമി അര്‍ചിത് ജ്ഞാനതപസ്വിയും, രാജസ്ഥാനിലുള്ള ദേവഗഡിൽ സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വിയുമാണ് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്നുള്ള ചടങ്ങുകളിൽ പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ വിവിധ സമർപ്പണങ്ങൾ, അന്നദാനം, പൊതുസമ്മേളനം എന്നിവ നടക്കും.
ഡിസംബര്‍ 7 ന് ഹരിപ്പാട് ആശ്രമം പ്രാര്‍ത്ഥനാലയത്തിന് തിരിതെളിയുന്നതാണ്