തിരുവനന്തപുരം : ഇന്ന് തിരിതെളിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച ശാന്തിഗിരി ആശ്രമത്തിന്റെ 5 പുതിയ പ്രാർത്ഥനാലയങ്ങളിലും ദീപപ്രദക്ഷിണം നടന്നു. കേരളത്തില്‍ ആലപ്പുഴ ചമ്പകച്ചുവട്, പത്തനംതിട്ടയിലെ കോന്നി, വടകര എന്നിവിടങ്ങളിലും കര്‍ണ്ണാടകത്തിലെ മൈസൂര്‍, രാജസ്ഥാനിലെ ദേവഗഡ് എന്നിവിടങ്ങളിലുമാണ് പ്രാര്‍ത്ഥനാലയങ്ങള്‍ക്കാണ് ഇന്ന് തിരിതെളിഞ്ഞത്.
രാവിലെ 9 മണിക്ക് അതാത് ആശ്രമം ബ്രാഞ്ച് ചുമതലയുള്ള ഇൻചാര്‍ജുമാര്‍ തിരിതെളിച്ച ശേഷം പ്രത്യേക പ്രാര്‍ത്ഥനാ സങ്കല്പങ്ങളും സമര്‍പ്പണങ്ങളും നടന്നു. രാവിലെ 9, ഉച്ചയ്ക്ക് 12 വൈകിട്ട് 3, 5, 6.30 എന്നീ യാമങ്ങളിലെ ആരാധനയ്ക്കുശേഷം വൈകിട്ട് 6 മണിയുടെ ആരാധനയോടനുബന്ധിച്ചാണ് ദീപപ്രദക്ഷിണം നടന്നത്.
സ്വാമി വിശ്വബോധ ജ്ഞാനതപസ്വി, സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വിയും, സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി, സ്വാമി അര്‍ചിത് ജ്ഞാനതപസ്വി, സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വി എന്നിവരാണ് മൈസൂര്‍, കോന്നി, തമ്പകച്ചുവട്, വടകര, ദേവഗഡ് എന്നീ സ്ഥലങ്ങളില്‍ യഥാക്രമം പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചത്.