IndiaLatest

കണ്‍ജെനിറ്റല്‍ ഹൈപ്പര്‍ട്രൈക്കോസിസ് ടെര്‍മിനലിസ് –  മുടി അസാധാരണമായി വളരുന്ന അവസ്ഥ

“Manju”

സാധാരണ മനുഷ്യരെക്കാള്‍ ശരീരം കൊണ്ട് ഏറെ വ്യത്യസ്തനാണ് 17 കാരനായ ലളിത് എന്ന ഈ ബാലന്‍ . എന്നാല്‍ മനസ് കൊണ്ട് ഏറെ സമ്പന്നനും . മധ്യപ്രദേശിലെ നന്ദ്‌ലെത എന്ന ഗ്രാമനിവാസിയാണ് ലളിത് പട്ടീദാര്‍ എന്ന ഈ 17 വയസ്സുകാരന്‍.ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അമിതമായ രോമവളര്‍ച്ച ഉണ്ടാകുന്ന ഹൈപ്പര്‍ട്രൈക്കോസിസ് അല്ലെങ്കില്‍ വെര്‍വുള്‍ഫ് സിന്‍ഡ്രോം എന്ന അവസ്ഥയുമായാണ് ലളിത് ജനിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലളിതിന്റെ രൂപം അല്പം വിചിത്രമാണ് . രോമങ്ങളാല്‍ നിറഞ്ഞ മുഖം കണ്ട് പലപ്പോഴും നാട്ടുകാര്‍ തന്നെ അകറ്റി നിര്‍ത്തുകയും, കല്ലെറിയുകയും ചെയ്യുന്നുവെന്ന് ലളിത് പറയുന്നു.

തുടക്കത്തില്‍ ചെറിയ കുട്ടികളും ആളുകളും എന്നെ കണ്ടാല്‍ ഭയപ്പെട്ടിരുന്നു, ഞാന്‍ അവരെ മൃഗത്തെപ്പോലെ കടിക്കുമെന്ന് കുട്ടികള്‍ കരുതി. എന്റെ മാതാപിതാക്കള്‍ എന്നോട് അത് പറഞ്ഞു. കുട്ടിക്കാലത്ത് എന്റെ മുഖത്തും ശരീരത്തിലും വളരെയധികം രോമങ്ങളുണ്ടായിരുന്നു , ഞാന്‍ ജനിച്ചതിന് ശേഷം ഡോക്ടര്‍മാര്‍ എന്നെ ഷേവ് ചെയ്തു . എനിക്ക് ആറോ ഏഴോ വയസ്സ് വരെ ആരും അത് ശ്രദ്ധിച്ചില്ല . ആളുകള്‍ എന്നെ കുരങ്ങന്‍കുരങ്ങ് എന്ന് വിളിച്ച്‌ കളിയാക്കുകയും എന്നില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുമായിരുന്നു.’ ലളിത് പറയുന്നു.

എന്റെ ചെറുപ്പത്തില്‍ ആളുകള്‍ എനിക്ക് നേരെ കല്ലെറിയുമായിരുന്നു, കാരണം ഞാന്‍ സാധാരണക്കാരനെപ്പോലെയല്ല, ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ഞാന്‍ വ്യത്യസ്തനായിരുന്നു, , എനിക്ക് സാധാരണക്കാരെപ്പോലെ ജീവിക്കണം. ഞാന്‍ സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് . എന്നെ പരിഹസിക്കുന്നവരോട് എനിക്ക് തെല്ലും വിരോധമില്ല ലളിത് കൂട്ടിച്ചേര്‍ത്തു.

ശരീരത്തിലെ രോമവളര്‍ച്ചയുടെ അസാധാരണ അവസ്ഥയെ ഹൈപ്പര്‍ട്രൈക്കോസിസ് എന്ന് വിളിക്കുന്നു. രണ്ട് തരത്തിലുള്ള ഹൈപ്പര്‍ട്രൈക്കോസിസ് ഉണ്ട്. ഹൈപ്പര്‍ട്രൈക്കോസിസ് വോള്‍ഫ് സിന്‍ഡ്രോം അവസ്ഥയില്‍, ഒരു വ്യക്തിയുടെ ശരീരത്തില്‍ അമിതമായ രോമം വരുന്നു. ഈ സിന്‍ഡ്രോം പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നു, പക്ഷേ ഇത് വളരെ അപൂര്‍വമാണ്.

കണ്‍ജെനിറ്റല്‍ ഹൈപ്പര്‍ട്രൈക്കോസിസ് ടെര്‍മിനലിസ് എന്ന അവസ്ഥയില്‍, ജനനസമയത്ത് മുടി അസാധാരണമായി വളരാന്‍ തുടങ്ങുകയും ജീവിതകാലം മുഴുവന്‍ വളരുകയും ചെയ്യുന്നു. ഈ മുടി സാധാരണയായി നീളവും കട്ടിയുള്ളതുമാണ്, അത് വ്യക്തിയുടെ മുഖവും ശരീരവും മൂടുന്നു. ഇതാണ് ഈ ബാലന്റെ അവസ്ഥ.

Related Articles

Check Also
Close
Back to top button