AlappuzhaKeralaLatest

ചങ്ങനാശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ സമ്പര്‍ക്കം മൂലം നാല്പത്തിയഞ്ച് പേര്‍ക്ക് കോവിഡ്

“Manju”

രജിലേഷ് കേരിമഠത്തില്‍

ചങ്ങനാശേരി • സമ്പര്‍ക്കം മൂലം ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റില്‍ നാല്പത്തിയഞ്ച് പേര്‍ക്ക് കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജലൈ 19 മുതല്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ആരംഭിച്ചു. ഇന്നലെ(ചൊവ്വ) 16 പേര്‍ക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മത്സ്യ മാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലുമായി ആകെ 532 പേരെയാണ് ഇതുവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി വന്നത്.
.
വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രണ്ടു മണിക്കു ശേഷം രാത്രി എട്ടു മണി വരെ ഹോട്ടലുകളില്‍ ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കാം. ചങ്ങനാശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്ററായി പരിഗണിച്ച്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയില്‍ പൊതുവെയും നിയന്ത്രണങ്ങളുണ്ട്. മുനിസിപ്പല്‍ മേഖലയില്‍ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നതും നിരോധിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വാര്‍ഡ് തലത്തില്‍ കോവിഡ് മഹാമാരിയെക്കുറിച്ചുളള ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button