IndiaLatest

ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

“Manju”

കാശ്മീരില്‍ ആപ്പിള്‍ വിളവെടുപ്പില്‍ ഇത്തവണ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും വില 50 ശതമാനത്തിലേറെ ഇടിഞ്ഞതോടെ ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്മുന്‍ വര്‍ഷത്തെ വിലയേക്കാള്‍ 50-60 ശതമാനം കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. കശ്മീര്‍ ആപ്പിളിന്റെ ഡിമാന്‍ഡ് വിപണിയില്‍ കുറഞ്ഞുവെന്ന് കര്‍ഷകര്‍ പറയുന്നു, കോള്‍ഡ് സ്‌റ്റോറേജ് പോലെയുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രധാന കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യപ്പെടുന്നു, ഭൂരിഭാഗം കര്‍ഷകര്‍ക്കും അവരുടെ വിള സംഭരിക്കുന്നതിനുള്ള മാര്‍ഗമില്ല. . വിളകളെല്ലാം മാണ്ഡിയില്‍ എത്തിയപ്പോള്‍ വിലയിലും കുറവുണ്ടായി,’ ന്യൂ കശ്മീര്‍ ഫ്രൂട്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാഹിദ് ചൗധരി പറഞ്ഞു.

ദിവസേന 50-100 ട്രക്കുകള്‍ വരുന്ന ഒരു മാണ്ഡിയില്‍ 150-ലധികം ട്രക്കുകള്‍ ഇപ്പോള്‍ വരുന്നുണ്ട്, അത് നിരക്ക് കുറയാന്‍ ഇടയാക്കി. കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍ തുടങ്ങാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാര്‍ വീണ്ടും, ചെറിയ ഗ്രാമങ്ങളിലും മിനി കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കണം,’ ചൗധരി കൂട്ടിച്ചേര്‍ത്തു.

കശ്മീരി ആപ്പിളിന്റെ വില കുറയാനുള്ള കാരണങ്ങളിലൊന്ന് ഇറാനില്‍ നിന്നുള്ള ആപ്പിളാണ്. ഇറാനിയന്‍ ആപ്പിള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കാശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ആപ്പിള്‍ ഉല്‍പ്പാദക സംസ്ഥാനങ്ങളുടെയും വിപണിയെ ബാധിച്ചു. ഇറാനി ആപ്പിള്‍ ഞങ്ങളുടെ വിപണി നശിപ്പിച്ചു. ഞങ്ങളുടെ വിപണിയെ ബാധിച്ചതിനാല്‍ ഇറാനിയന്‍ ആപ്പിള്‍ നിരോധിക്കണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ചൗധരി പറഞ്ഞു.

കാശ്മീര്‍ മേഖലയില്‍ ഏകദേശം 700,000 കുടുംബങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിന്റെ ജിഡിപിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന ഒന്നാണ് ആപ്പിള്‍. കേന്ദ്രഭരണ പ്രദേശത്തിന്റെ ജിഡിപിയില്‍ അതിന്റെ സംഭാവന ഏകദേശം എട്ട് ശതമാനമാണ്.

Related Articles

Back to top button