International

കൊവിഡ് തലച്ചോറിനേയും ബാധിക്കുമെന്ന് കണ്ടെത്തൽ

“Manju”

ടിബിലിസ് : കൊറോണ രോഗം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും സാരമായി ബാധിക്കുമെന്ന് കണ്ടെത്തൽ. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാറ്ററിനെ ചുരുക്കാൻ കൊറോണയ്ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ജോർജിയ സർവ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ന്യൂറോബയോളജി ഓഫ് സ്ട്രെസ് എന്ന മെഡിക്കൽ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊറോണ രോഗം രൂക്ഷമായി ഓക്‌സിജൻ തെറാപ്പി വേണ്ടിവന്നവരിൽ ഗ്രേ മാറ്റർ സ്ഥിതി ചെയ്യുന്ന തലച്ചോറിന്റെ മുൻഭാഗം കാര്യമായി ചുരുങ്ങിയതായി സ്‌കാനിംഗിൽ കണ്ടെത്താനായി. ഏറെകാലം ഓക്‌സിജൻ തെറാപ്പി വേണ്ടിവന്ന കൊറോണ രോഗികൾക്കും വെന്റിലേറ്ററിൽ കഴിഞ്ഞ രോഗികൾക്കും നാഡീസംബന്ധമായ പ്രശ്‌നങ്ങൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വോക്ഹാർട്ട് ആശുപത്രിയിലെ ആരോഗ്യവിദഗ്ധനായ ഡോ. പവൻ പൈ അറിയിച്ചു.

വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും, ഓർമ്മ, ചലനശേഷി, വികാരങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്രമാണ് ഗ്രേ മാറ്ററുകൾ. ഇവ കൃത്യമായി പ്രവർത്തിക്കാതെ വരുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കാം. നേരത്തെ രക്തസമ്മർദ്ദവും, അമിതവണ്ണവും തലച്ചോറിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നവർക്ക് ഇത് കൂടുതൽ പ്രശ്‌നങ്ങൾ വരുത്താമെന്ന് വിദഗ്ധർ പറയുന്നു. പൊതുവേ തലച്ചോറിൽ ഗ്രേമാറ്റർ കുറഞ്ഞവർക്ക് കടുത്ത ഉൽകണ്ഠാ രോഗങ്ങൾ ഉണ്ടാകാം. ഈ അവസ്ഥയാകും കൊറോണ രോഗം വന്നുപോയവർക്ക് എന്നും വിദഗ്ധർ വ്യക്താക്കുന്നു.

ഗുരുതരമായ രോഗം ബാധിച്ച 15 ശതമാനം കൊറോണ രോഗികൾക്കും നാഡീസംബന്ധമായ പ്രശ്മുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഉറക്കമില്ലായ്മ, ഉപാപചയ പ്രവർത്തന തകരാറ്, ഹൃദയാഘാതം, ഗന്ധവും രുചിയും അറിയാത്ത അവസ്ഥ, പേശി വേദന എന്നിവ കൊറോണയുടെ സാധാരണ ലക്ഷണമാണ്.

ഇത്തരത്തിലുള്ള മാരകമായ രോഗങ്ങൾ ഒഴിവാക്കാൻ വേണ്ടി മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സ്ട്രെസ് കുറയ്ക്കുക, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, പസിലുകൾ പോലുളളവ ഉപയോഗിച്ച് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക രാത്രിയിൽ 8 മുതൽ 9 മണിക്കൂർ വരെ സുഖമായി ഉറങ്ങുക എന്നിവയാണ് മാരക രോഗങ്ങൾ അകറ്റാനുള്ള മാർഗം എന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Related Articles

Back to top button