Uncategorized

ഭാരത് ജോഡോ യാത്ര സമാപിക്കുന്നു

“Manju”

 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. നാളെ ശ്രീനഗറില്‍ സമാപന സമാപന സമ്മേളനം നടക്കും.ഇന്ന് രാവിലെ രാവിലെ പന്താചൗക്കില്‍നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചു.

സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നത്തെ യാത്രയില്‍ പങ്കു ചേര്‍ന്നു.

2022 സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 145 ദിവസം നീണ്ടുനിന്ന യാത്രയില്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4080 കിലോ മീറ്റര്‍ ദൂരമാണ്‌ രാഹുല്‍ ഗാന്ധി കാല്‍നടയായി സഞ്ചരിച്ചത്.12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.

സമാപന സമ്മേളനത്തിന് മുന്നോടിയായി സിആര്‍പിഎഫ്, പൊലീസ്, കരസേന എന്നിവ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 പ്രതിപക്ഷ പാര്‍ട്ടികളില്‍ 13 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല.

ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ജെഡിയു, ശിവസേന, സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി, കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തുടങ്ങിയ പാര്‍ട്ടികള്‍ സമാപനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.തിങ്കളാഴ്ച്ച പാര്‍ട്ടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പൊതുറാലിയും സംഘടിപ്പിക്കും.

 

Related Articles

Back to top button