Uncategorized

512 കിലോ ഉള്ളി വിറ്റു; കര്‍ഷകന് ലഭിച്ചത് വെറും രണ്ട് രൂപ

“Manju”

512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് ലഭിച്ചത് വെറും രണ്ട് രൂപ. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ രാജേന്ദ്ര തുക്കാറാം ചവാന്‍ എന്ന കര്‍ഷകനാണ് ഈ അനുഭവം. 70 കിലോമീറ്റര്‍ സഞ്ചരിച്ചാണ് രാജേന്ദ്ര എത്തി 58 കാരനായ കര്‍ഷകന്‍ സോളാപൂര്‍ കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയില്‍(എപിഎംസി) എത്തി ഉളളി വിറ്റത്. കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് കര്‍ഷകന്‍ ഉളളി വിറ്റത്.

എന്നാല്‍ എല്ലാ ചിലവുകള്‍ക്കും ശേഷം 2.49 രൂപ മാത്രമായിരുന്നു ഉളളിക്ക് ലഭിച്ച വില. കൂടാതെ പോസ്റ്റ്‌ഡേറ്റഡ് ചെക്ക് ആയാണ് കര്‍ഷകന് തുക ലഭിച്ചത്. ചരക്ക് കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവ എല്ലാം കിഴിച്ച ശേഷമാണ് 2 രൂപ 49 പൈസ ബാക്കി വന്നത്. അതില്‍ 49 പൈസ വെട്ടിക്കുറച്ച്‌ രണ്ട് രൂപ അദ്ദേഹത്തിന് നല്‍കി. ചെക്കായി നല്‍കിയ തുക മാറി കയ്യില്‍ കിട്ടണമെങ്കില്‍ 15 ദിവസം വേണ്ടിവരികയും ചെയ്യും.

‘ഉള്ളിക്ക് കിലോയ്ക്ക് ഒരു രൂപ കിട്ടി. 512 രൂപയില്‍ നിന്ന് 509.50 രൂപ ചരക്ക് കൂലി, കയറ്റിറക്ക് കൂലി എന്നിവയായി വ്യാപാരി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 20 രൂപയായിരുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില കഴിഞ്ഞ 34 വര്‍ഷത്തിനിടെ ഇരട്ടിയായി. ഇത്തവണ 500 കിലോ ഉള്ളി വിളയിക്കാന്‍ 40,000 രൂപയാണ് ചെലവായത്,’ കര്‍ഷകന്‍ പറഞ്ഞു.

ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് എപിഎംസിയിലെ വ്യാപാരിയായ നസീര്‍ ഖലീഫ പറയുന്നു ‘ലേലത്തിന് കൊണ്ടുവന്ന ഉള്ളി ഗുണനിലവാരം കുറഞ്ഞതായിരുന്നു. നേരത്തെ കിലോയ്ക്ക് 18 രൂപയ്ക്ക് വിറ്റ ഉയര്‍ന്ന ഗുണമേന്മയുള്ള ഉള്ളി ചവാന്‍ കൊണ്ടുവന്നിട്ടുണ്ട്. നസീര്‍ ഖലീഫ പറഞ്ഞു

Related Articles

Back to top button