Uncategorized

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഡയാന ജാനറ്റ് വീണ്ടും എത്തി.

“Manju”
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനോടൊപ്പം ഡയാന ജാനറ്റും മകൾ ജയ്മി ജാനറ്റും

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തില്‍ പൊങ്കാലയര്‍പ്പിക്കാന്‍ ഡയാന ജാനറ്റ് എത്തി. ആറ്റുകാല്‍ പൊങ്കാലയെ ഗിന്നസ് ബുക്കിലേക്കെത്തിച്ച ഡയാന ജാനറ്റ് ഇത്തവണ മകൾ ജയ്മിയെയും കൂട്ടിയാണ് പൊങ്കാല അർപ്പിക്കാനായി തിരുവനന്തപുരത്തെത്തിയത്. ഇത്തവണ പൊങ്കാലയ്ക്ക് മുന്നോടിയായി രണ്ടു ദിവസം മുന്നേ ഞായറാഴ്ച തന്നെ ജാനറ്റും മകളും എത്തി. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിനിയാണ്.കഴിഞ്ഞ കാൽ നൂറ്റാണ്ടായി മുടങ്ങാതെ പൊങ്കാല അർപ്പിക്കുന്ന ജാനറ്റ് 1997-ലാണ് ആദ്യമായി പൊങ്കാലയിട്ടത്. സൈക്കോളജി പ്രൊഫസറാഡയാന ജാനറ്റ് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് പഠിക്കുകയും ഗവേഷണ പ്രബന്ധം തയ്യാറാക്കി സാൻഫ്രാൻസിസ്കോ ട്രാൻസ് പഴ്സണൽ സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സമര്‍പ്പിച്ച് അവിടെ നിന്ന് പി എച്ച്ഡി ബിരുദം നേടി. ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കുന്നതിന് ഈ പ്രബന്ധം കാരണമായി.

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനോടൊപ്പം ഡയാന ജാനറ്റ്

Related Articles

Back to top button