വിദേശത്തേക്ക് മടങ്ങാനിരുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു
ചങ്ങനാശേരി: കോട്ടയം: കുവൈറ്റിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. നഴ്സായിരുന്ന ജസ്റ്റിൻ കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ അവധിയ്ക്കായി ജസ്റ്റിറോസ് കുടുംബസമേതം നാട്ടില്‍ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശേരി ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. തെങ്ങണ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. കാറിന്റെ ഇടതുവശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ മാടപ്പള്ളി പൂവത്തുംമൂട്ടില്‍ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദുരന്തം സംഭവിച്ചത്. ജെസിനും ഇവരുടെ മക്കളായ ജോവാന് ജെസിന് ജോണ്‍ (10), ജോനാ റോസ് ജെസിന് (ആറ്) എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റു. കുവൈറ്റില്‍ ജോലിയിലുള്ള ജെസിനും കുടുംബവും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. ജെസിന് കുട്ടനാട്ടിലെ കൊടുപ്പുന്ന സ്വദേശിയാണ്. ജെസ്റ്റി തായങ്കരി വടക്കേടം കളത്തിത്തറ കുഞ്ഞച്ചന്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ്. പത്തുവര്‍ഷംമുമ്പാണ് ഇവര്‍ തൃക്കൊടിത്താനം ഫൊറോനാ പള്ളിക്കുസമീപം സ്ഥലം വാങ്ങി വീടുവച്ചത്. വിദേശത്തുനിന്നും വരുമ്പോള്‍ ഇവിടെയാണ് ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെ ഈ വീട് വാടകയ്ക്കു നല്കി. ജെസിന്റെ ചാഞ്ഞോടിയിലുള്ള സഹോദരി വിദേശത്തു പോയതോടെ ജെസിനും കുടുംബവും ഇങ്ങോട്ടേക്കു താമസം മാറ്റി. ജെസ്റ്റിയും മക്കളും ഈ മാസം അവസാനം കുവൈറ്റിലേക്കു മടങ്ങാനായിരുന്നു പ്ലാന്‍. കട്ടപ്പനയില്‍ പോയി മടങ്ങുമ്പോള്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം.