കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ 19 ദിവസമായി മോര്‍ച്ചറിയില്‍. ഒക്ടോബര്‍ 12ന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ളത്. ഒക്ടോബര്‍ രണ്ടിന് കോവിഡ് ബാധിച്ച് മരിച്ച ദേവരാജന്റെ മൃതദേഹം വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ ആരോഗ്യവകുപ്പ് സംസ്കരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മൃതദേഹം ഇതുവരെയും സംസ്കരിച്ചില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. മറ്റൊരാവശ്യത്തിനായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
നേരത്തെ, വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ കൊല്ലത്തെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ ദേവരാജന്റെ ഭാര്യ പുഷ്പ ആരോഗ്യവകുപ്പിന് അനുമതി നല്‍കി കത്ത് നല്‍കിയിരുന്നു. സംസ്കാരം നടത്തിയില്ലെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും കൊല്ലം ഡി.എം.ഒ അറിയിച്ചു.