KeralaLatest

മാതൃദിനത്തില്‍ ആന്റണി പെരുമ്ബാവൂരിന് അമ്മയുടെ വിയോഗം

“Manju”

ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാളെ രാവിലെയാണ് മരണാനന്തര ചടങ്ങുകള്‍ നടക്കുക. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മരണാനന്തര മാതൃദിനത്തിലാണ് ആന്‍റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. 1968 ഒക്ടോബറില്‍ ആണ് ഏലമ്മജോസഫ് ദമ്ബതികള്‍ക്ക് ആന്റണി പെരുമ്ബാവൂര്‍ ജനിക്കുന്നത്.

മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. മോഹന്‍ലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്ബാവൂര്‍ 2000ലാണ് ആശിര്‍വാദ് സിനിമാസ് ആരംഭിക്കുന്നത്. ഇന്ന്മലയാളത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്ബാവൂര്‍. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളില്‍ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ നിര്‍മ്മാതാവായി ആന്റണി മാറി. എലോണ്‍ ആണ് ആശീര്‍വാദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറില്‍ തന്നെയാണ് ഒരുങ്ങുന്നത്.1987-ല്‍ നടന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മോഹന്‍ലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്. പല താരങ്ങള്‍ക്കു വേണ്ടിയും വാഹനം ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്ബലമുകളിലെ വീട്ടില്‍പ്പോയി മോഹന്‍ലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ തുടക്കം.

മോഹന്‍ലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. ഏറെ തിയറ്ററുകളുടെയും ഉടമയായ ആന്റണിയുടെ ഭാര്യ ശാന്തി, മക്കള്‍ അനീഷ, ആശിഷ് എന്നിവരാണ്.അക്ഷരാര്‍ത്ഥത്തില്‍ ലാലേട്ടന്റെ എല്ലാ വളര്‍ച്ചയിലും നിഴലുപോലെ കൂട്ടായി ആന്റണിയും ഉണ്ടായിരുന്നു. “എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, എന്റെ എല്ലാമാണ് ലാല്‍ സാര്‍എന്നൊക്കെയാണ് ആന്റണി പെരുമ്ബാവൂര്‍ ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത്.

ഡ്രൈവറായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആന്റണി പെരുമ്ബാവൂരിനെ കുറിച്ച്‌ ഒരു ചാനല്‍ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എപ്പോഴാണ് ആന്റണി ലാലിന്‍റെ ജീവിതത്തിലേക്ക് വരുന്നത്? എങ്ങിനെ ആയിരുന്നു അത്?” എന്ന് നടനും അവതാരകനുമായ സിദ്ധിഖ് ചോദിക്കുന്ന ചോദ്യത്തിന് ലാലേട്ടന്‍ പറഞ്ഞ മറുപടി വളരെ അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ആണ് ഞാന്‍ ആന്റണിയെ കാണുന്നത്.നമുക്ക് ചില മനുഷ്യരെ കാണുമ്ബോള്‍ താല്പര്യം ഒക്കെ തോന്നില്ലേ, ആ താല്പര്യത്തോട് കൂടി ഞാന്‍ ആന്റണിയെ എന്റെ ഡ്രൈവര്‍ ആയി ക്ഷണിച്ചു.

ആ സമയത്ത് എനിക്ക് കാര്‍ ഉണ്ടെങ്കിലും ഒരു പേഴ്‌സണല്‍ ഡ്രൈവര്‍ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ചോദിച്ചപ്പോള്‍ ആന്റണി സമ്മതിച്ചു.ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്.” ആന്‍്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്‍റെ ആത്മമിത്രമായി വളര്‍ന്ന കാഴ്ച ഓരോ മലയാളിയ്ക്കും അസൂയ തോന്നും വിധം ആയിരുന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ആന്റണി പെരുമ്ബാവൂരിന്റെ അമ്മ മോഹന്‍ലാലിനും. ഈ വിയോഗം താരത്തെയും തളര്‍ത്തിയിട്ടുണ്ട്.

 

 

Related Articles

Back to top button