InternationalLatest

ചന്ദ്രയാന്‍-രണ്ടിന്റെ കണ്ടെത്തലുകള്‍ ഒക്ടോബര്‍ മാസം പുറത്തുവിടും

“Manju”

ശ്രീജ.എസ്

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍-രണ്ട് ദൗത്യത്തിലൂടെ ലഭിച്ച ശാസ്ത്രവിവരങ്ങള്‍ ഒക്ടോബര്‍ മുതല്‍ ആഗോളവ്യാപകമായി പുറത്തുവിടുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇന്ത്യയുടെ ചരിത്രദൗത്യമായ ചന്ദ്രയാന്‍-രണ്ട് വിക്ഷേപിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അതിലെ ശാസ്ത്ര കണ്ടെത്തലുകളും പരീക്ഷണങ്ങളും ശാസ്ത്രലോകത്തിന് കൈമാറുന്ന കാര്യം ഐ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചത്.

2019 ജൂലൈ 22നാണ് ചന്ദ്രയാന്‍-രണ്ട് ദൗത്യത്തിലെ പേടകവുമായി ജി.എസ്.എല്‍.വി മാര്‍ക്ക്-ത്രീ -എം-1 റോക്കറ്റ് വിക്ഷേപിച്ചത്. ഒാര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ മൂന്നു ഭാഗങ്ങളായിരുന്നു പര്യവേക്ഷണത്തിനുണ്ടായിരുന്നത്. ഇതില്‍ ലാന്‍ഡിങ്ങിനിടെ ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

എന്നാല്‍, എട്ടു പര്യവേക്ഷണ ഉപകരണങ്ങളുമായി ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിരീക്ഷണം തുടരുന്നുണ്ട്. ചന്ദ്രയാന്‍-രണ്ടിലെ ഓര്‍ബിറ്ററിലെ പേ ലോഡുകളില്‍ നിന്നായി ദക്ഷിണ ധ്രുവത്തിലെ ജലത്തിന്റെയും മഞ്ഞിന്റെയും സാന്നിധ്യത്തെക്കുറിച്ചും മറ്റു ധാതുക്കളെക്കുറിച്ചും വിശദമായ വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button