IndiaLatest

ആന്ധ്രപ്രദേശിലെ ജലസംഭരണിയില്‍ വിള്ളല്‍

“Manju”

തിരുപതി: ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ രായല ചെരുവിന്റെ ബണ്ടുകളില്‍ വിള്ളല്‍ കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ജലസംഭരണിയാണ് രായല ചേരുവ് ജലസംഭരണി. കനത്ത മഴയും അതുമൂലമുള്ള പ്രളയവും അനുഭവപ്പെടുന്ന തിരുപ്പതിയില്‍ ജലസംഭരണിയുടെ തകര്‍ച്ച ഊഹിക്കാന്‍ പോലും സാധിക്കാത്ത കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.ഇതേത്തുടര്‍ന്നു 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേര്‍ന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.എസ്‌പി‌എസ് നെല്ലൂര്‍ ജില്ലയിലെ സോമശില അണക്കെട്ടില്‍നിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചത്.

Related Articles

Back to top button