IndiaLatest

ആത്മവിശ്വാസത്തോടെ ബി.ജെ.പിയും തൃണമൂലും

“Manju”

ന്യൂഡല്‍ഹി: ത്രിപുരയില്‍ നഗരസഭകളിലേക്കും അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

2018ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അംബാസ, ജിറാനിയ, തെലിയമുറ, സബ്റൂം എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
334 സീറ്റുകളിലേക്കാണ് മത്സരം. ഇതില്‍ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനിലെ 51 വാര്‍ഡുകളും 13 മുനിസിപ്പല്‍ കൗണ്‍സിലുകളും ആറ് നഗര പഞ്ചായത്തുകളും ഉള്‍പ്പെടും.
പ്രതിപക്ഷ സാന്നിധ്യമില്ലാത്തതിനാല്‍ ബി.ജെ.പി 112 സീറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 222 സീറ്റുകളിലേക്കാണ് നിലവിലെ മത്സരം. ഈ സീറ്റുകളിലേക്കായി 785 പേര്‍ ജനവിധി തേടി. ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന മത്സരം.
അതേസമയം, ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് തൃണമൂല്‍ ആവശ്യം. അഗര്‍ത്തല മുനിസില്‍ കോര്‍പ്പറേഷനിലെ അഞ്ചുവാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button