KeralaLatest

നൗഷാദ് കാറ്ററിങ്ങിന്റെ മുഖം ഇനി നഷ്‌വ’

“Manju”

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ് ഷെഫ് നൗഷാദ്.
കാഴ്ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍ എന്നീ സൂപ്പര്‍ഹിറ്റുകളുള്‍പ്പടെ, ആറോളം സിനിമകള്‍ നൗഷാദിന്റെ ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ചു. തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചക താല്‍പര്യം പകര്‍ന്നു കിട്ടിയത്.
മലയാളിയെ കൊതിപ്പിച്ച കൈപ്പുണ്യമായ നൗഷാദിന്റെ വിയോഗം ഇതുകൊണ്ടൊക്കെത്തന്നെ പലതലങ്ങളില്‍ മലയാളത്തിന് തീരാ നഷ്‍ടമായിരുന്നു. എന്നാല്‍ ആ വിടവ് നികത്താന്‍, അച്ഛന്റെ രുചിക്കൂട്ടുകളുടെ പാരമ്ബര്യം തുടരാന്‍ നൗഷാദിന്റെ മകള്‍ എത്തുകയാണ്. ചെറുപ്രായത്തിലേ ഉപ്പേയേയും ഉമ്മയേയും നഷ്‍ടപ്പെട്ട 13 വയസ്സുകാരി നഷ്‌വയാണ് ഇനി നൗഷാദ് കാറ്ററിങ്ങിന്റെ മുഖം.
”നൗഷാദിക്ക വളര്‍ത്തിക്കൊണ്ടു വന്ന വലിയൊരു സംരംഭമാണല്ലോ നൗഷാദ് കാറ്ററിങ്. നൗഷാദിക്കയുടെ ഡ്രീം. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ഈ ബിസിനസ്സ് നിര്‍ത്തി എന്നും നിലച്ചു എന്നുമൊക്കെയുള്ള റൂമര്‍ പരന്നിരുന്നു. അതില്‍ വിഷമിച്ചിരിക്കുന്ന സമയത്താണ് നൗഷാദിക്കയുടെ പ്രിയപ്പെട്ടവരായ ഞങ്ങളൊക്കെ ചേര്‍ന്ന് ആലോചിച്ച്‌ മോളോട് സംസാരിച്ചത്. മോള്‍ക്ക് സമ്മതമായിരുന്നു. അവള്‍ക്ക് താല്‍പര്യമുള്ള മേഖലയും ഇതാണ്. ഇപ്പോള്‍ വീണ്ടും സജീവമായി തിരിച്ചു വരുകയാണ് നൗഷാദ് കാറ്ററിങ്.
നൗഷാദിക്ക നിര്‍ത്തിപ്പോയിടത്തു നിന്ന് മോള്‍ തുടങ്ങുകയാണ്. മോള്‍ക്ക് പാചകവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ഒക്കെ പഠിക്കണമെന്നാണ് ആഗ്രഹവും. കഴിഞ്ഞ ദിവസം നഷ്‌വയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഒരു ഇഫ്താര്‍ വിരുന്ന് ഒരുക്കിയിരുന്നു”.- നൗഷാദിന്റെ കുടുംബാംഗം നാസിം പി.എ പറയുന്നു. ഇനി മുതല്‍ നൗഷാദ് കാറ്ററിങ്ങിന്റെ മുഖം നഷ്‌വയാണ്. അച്ഛന് പകരം മകള്‍.

Related Articles

Back to top button