Uncategorized

അറ്റ്‌സുവിന്റെ മൃതദേഹം കണ്ടെത്തി

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഘാന ഫുട്ബാളര്‍ ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹം കണ്ടെത്തി

“Manju”

ഇസ്താംബൂള്‍: തുര്‍‌ക്കി ഭൂകമ്ബത്തില്‍ കാണാതായ ഘാന ഫുട്ബാള്‍ തരം നഥാന്‍ അറ്റ്‌സുവിന്റെ മൃതദേഹം ഇന്നലെ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. മുന്‍ ചെല്‍സി, ന്യൂകാസില്‍ താരവും നിലവില്‍ തുര്‍ക്കി ലീഗില്‍ ഹത്തായ്‌സ്‌പോറില്‍ കളിച്ചുകൊണ്ടിരുന്ന 31കാരനായ അറ്റ്‌സുവിന്റെ മരണം അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.

തെക്കന്‍ തുര്‍ക്കിയിലെ ഹതായ് അന്റാക്യ പ്രവിശ്യയില്‍ അറ്റ്‌സു താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഭൂകമ്ബം ഉണ്ടായി 12 ദിവസങ്ങള്‍ക്ക് ശേഷം താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും താരത്തിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. അറ്റ്‌സു പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് നേരത്തേ വര്‍ത്തകള്‍ വന്നെങ്കിലും അത് തെറ്റാണെന്ന് ഏജന്റ് അറിയിച്ചിരുന്നു. ഈ മാസം ആദ്യം അറ്റ്‌സു നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭൂകമ്ബമുണ്ടാകുന്നതിന് തലേന്ന് നടന്ന തുര്‍ക്കി പ്രിമിയര്‍ ലീഗ് മത്സരത്തില്‍ പകരക്കാരനായിറങ്ങി ഹത്തായ്‌സ്പോറിന്റെ വിജയ ഗോള്‍ നേടിയതോടെ അറ്റ്സു തീരുമാനം മാറ്റുകയായിരുന്നു.

ചെല്‍സി താരമായിരുന്ന അറ്റ്സു ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം പന്തുതട്ടിയിട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ് ഫുട്ബാളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്.

ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ചു. ചെല്‍സി താരമായിരുന്ന അറ്റ്‌സു ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം കളിച്ചട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ് ഫുട്ബാളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ചു.

 

 

 

Related Articles

Check Also
Close
  • ….
Back to top button