പോത്തൻകോട് : സമൂഹത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സ്വാന്തനമേകാൻ നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തിന് നല്‍കിയ ഔഷധമാണ് പ്രാര്‍ത്ഥന. അത് എങ്ങനെയാണ് ചിട്ടയോടെ ചെയ്യേണ്ടതെന്നും, വീടിനും നാടിനും ലോകത്തിനും എങ്ങനെ പകരണമെന്നും ഗുരു സാധാരണക്കാരെ പഠിപ്പിച്ചു. പ്രാര്‍ത്ഥനയിലൂടെ ശാന്തിയും സമാധാനവും പുലര്‍ത്താമെന്നും ആശ്രമമാണ് തന്റെ അനുഭവമെന്നും ഗുരുവാണ് തന്റെ ജീവിതമെന്നും ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി. സന്യാസദീക്ഷാ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് സ്പിരിച്ച്വല്‍സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (2022 സെപ്തംബര്‍ 26 തിങ്കള്‍) രാവിലെ 10 മണിക്ക് നടന്ന മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
ഗുരുവിന്റെ ത്യാഗജീവിതം വാക്കുകള്‍ക്കതീതമാണ്. നമ്മളെത്ര വിവരിച്ചാലും ഗുരുവിന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് അതെത്തുകയില്ല. പോത്തന്‍കോട് എന്ന കുഗ്രാമത്തില്‍ വന്ന് ലോകമറിയുന്നൊരാശ്രമം കെട്ടിപ്പെടുക്കുന്നതിന് ഗുരു ഓരോ ദിവസവും അനുഭവിച്ച വേദനകള്‍ക്ക് സാക്ഷ്യംവഹിച്ചവനാണ് താനെന്നും അതിനാലാണ് തന്റെ ജീവിതം ഗുരുവിന് സമര്‍പ്പിച്ചതെന്നും സ്വാമി പറഞ്ഞു. ആശ്രമത്തിന്റെ തുടക്കവും കഷ്ടപ്പാടും നിറഞ്ഞ ദിനങ്ങളും ലളിതമായ വാക്കുകളിലൂടെ സ്വാമി വിവരിച്ചു.