KeralaLatest

പത്ത് മൂട് കപ്പയും ഒരു മൂട് കാന്താരിയും ഉദ്ഘാടനം ചെയ്തു

“Manju”

 

അനൂപ്

മാവേലിക്കര:കര്‍മ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അടിസ്ഥാന
ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിന്റെ ഭൂപ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഒരു ബ്രഹത്ത് കാര്‍ഷിക പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സജി ചെറിയാന്‍ എം.എല്‍.എ നിര്‍വഹിച്ചു.കോവിഡ് – 19 മൂലം കുടുംബങ്ങള്‍ക്ക് ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഈ പദ്ധതി മൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
”10 മൂട് കപ്പയും ഒരു മൂട് കാന്താരിയും ‘ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ച് മരച്ചീനി കൃഷി മുഴുവന്‍ വീടുകളിലും പൊതു ഇടങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കൃഷി ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ശ്രീ ശുഭാനന്ദ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ആശ്രമത്തോട് ചേര്‍ന്ന് ഉള്ള നാല് ഏക്കര്‍ സ്ഥലത്തും എല്ലാ ശാഖകളിലും വീടുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ശുഭാനന്ദാശ്രമം മഠാധിപതി ദേവാനന്ദ ഗുരുദേവന്‍ കപ്പത്തടിയും കാന്താരി തൈയും ഏറ്റ് വാങ്ങിക്കൊണ്ട് നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗീതാനന്ദന്‍, ജോര്‍ജ്ജ് തഴക്കര , ജനറല്‍ കണ്‍വീനര്‍ സന്തോഷ് കൊച്ചുപറമ്പില്‍,സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ജോണ്‍സണ്‍വി. ഇടിക്കുള, ജോസഫ്കുട്ടി കടവില്‍,എന്നിവര്‍ പ്രസംഗിച്ചു.
വീടിന്റെ മുറ്റത്ത് ഒരു കൃഷിത്തോട്ടം എന്ന ആശയത്തിലൂടെ വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിച്ച് വരും തലമുറയെ പ്രകൃതിയോട് ഇണങ്ങി ചേരുമാറാക്കാനാണ് ലക്ഷ്യം.
മെയ് 28ന് ജില്ലാത ഉദ്ഘാടനങ്ങള്‍ പൂര്‍ത്തിയാകും .വീടുകള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും. സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ക്ക് പങ്കാളിത്ത കൃഷിയും ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button