രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാന മന്ത്രി നരേന്ദ്ര മോദിന്യൂഡല്‍ഹി: ഇന്ത്യ തുറക്കുമ്പോൾ ജനങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. ഇവിടെ ജനങ്ങളാണ് പോരാട്ടം നയിക്കുന്നത്. രാജ്യത്ത് വ്യവസായങ്ങള്‍ മെല്ലെ തിരിച്ചു വരികെയാണ്. പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു. ഈ ഘട്ടത്തില്‍ രാജ്യം അവരുടെ ഒപ്പം നില്‍ക്കുന്നു. അവരെ ശാക്തീകരിക്കണം. പ്രധാന മന്ത്രി വ്യക്തമാക്കി.
ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയില്‍ വൈറസിനെ പ്രതിരോധിക്കാനായി. സാമ്ബത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും പറഞ്ഞു. സാധാരണക്കാര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി. പോരാട്ടത്തില്‍ അണിചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച അദേഹം പുതിയ മാര്‍ഗങ്ങളിലൂടെ പ്രതിരോധം തുടരണമെന്നും പറഞ്ഞു.
ഖാലിസ്താന്‍ തീവ്രവാദി പിടിയില്‍; വിശദാംശങ്ങള്‍ പുറത്ത്
ഇതിനു മുന്‍പ് ഏപ്രില്‍ 26 നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കൊണ്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്.