Uncategorized

നഞ്ചപ്പസത്രം കോളനി ദത്തെടുത്ത് ഇന്ത്യന്‍ കരസേന

“Manju”

ഊട്ടി: ജനറല്‍ ബിപിന്‍ റാവത്തിന്റെയും ധീര സൈനികരുടെയും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന കൂനൂര്‍ ഗ്രാമത്തിലെ നഞ്ചപ്പസത്രത്തെ ദത്തെടുത്ത് ഇന്ത്യന്‍ കരസേന. ഹെലികോപ്‌ടര്‍ അപകടത്തില്‍ ജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു.

നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിംഗ്ടനിലെ സൈനിക ആശുപത്രിയില്‍ ഗ്രാമവാസികള്‍ക്ക് എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിംഗ് ഓഫിസര്‍ ലഫ്. ജനറല്‍ എ.അരുണ്‍ അറിയിച്ചു.

‘ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും ജനങ്ങള്‍ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്‌ടന്‍ വരുണ്‍ സിംഗ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്.’ – ലഫ്. ജനറല്‍ എ.അരുണ്‍ പറഞ്ഞു.

ഗ്രാമവാസികള്‍ക്ക് പുതപ്പുകള്‍, സോളര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ വിതരണം ചെയ്തു. അപകടവിവരം ആദ്യം അറിയിച്ച 2 പേര്‍ക്ക് 5000 രൂപ വീതം നല്‍കി. പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. തമിഴ്നാട് സര്‍ക്കാരിനോടും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടും ലഫ്. ജനറല്‍ അരുണ്‍ നന്ദി രേഖപ്പെടുത്തി.

അതിനിടെ, നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്‌ടര്‍ തകര്‍ന്നു വീണിടത്തു സ്മാരകം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കിയിട്ടുണ്ട്.

Related Articles

Back to top button