IndiaKeralaLatest

കോവിഡിനുള്ള ആയുര്‍വേദ മരുന്നു പരീക്ഷണം വിജയത്തിലേക്കെന്ന്; ഡോ . ജെ ഹരീന്ദ്രന്‍ നായര്‍

“Manju”

zingivir – H എന്ന പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഔഷധം കോവിഡ് രോഗ പരീക്ഷണങ്ങളില്‍ വന്‍വിജയം കണ്ടെത്തിയതായി പങ്കജകസ്തൂരി സ്ഥാപകനും മനേജിങ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഏഴ് അംഗീകൃത ഔഷധങ്ങളുടെ ശാസ്ത്രീയ സങ്കലനമാണ് ഒരു ഹെര്‍ബോ മിനറല്‍ ഗുളികയായ Zingivir – H.

https://www.facebook.com/SanthigiriNews/posts/1636255106538277

 

കേരള സംസ്ഥാന A S U ‍ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍മ്മാണ ലൈസന്‍സ് നേടിയ ശേഷം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി CSIR – NIIST തിരുവനന്തപുരം എന്നിവിടങ്ങളില്‍ മനുഷ്യകോശങ്ങളില്‍ Cytotoxicity പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അനിമൽ സ്റ്റഡിയും കഴിഞ്ഞു ദോഷരഹിതമാണ് എന്ന് തെളിയിച്ച ശേഷമാണ് ക്ലിനിക്കല്‍ ട്രയലിനു CTRI (Clinical Trial Registry of India) രജിസ്ട്രേഷന്‍ നേടുന്നത്. അതിനു ശേഷം വിവിധ മെഡിക്കല്‍ കോളേജുകളില്‍ എത്തിക്കല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ Randomised single Blind Placebo Controlled Multicenter Clinical Trial എന്ന WHO യുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു, ICH – GCP നിലവാരത്തിലുള്ള ക്ലിനിക്കല്‍ ട്രയല്‍ ആണ് നടത്തിയത്.

112 കോവിഡ് പോസിറ്റീവ് രോഗികളില്‍ ആഡ് ഓൺ തെറാപ്പി എന്ന രീതിയിലും 135 കോവിഡ് പോസിറ്റീവ് രോഗികളില്‍ Double Blind Study – Stand Alone എന്ന രീതിയിലും ക്ലിനിക്കല്‍ ട്രയല്‍ നടക്കുകയാണ്. 112 രോഗികളില്‍ 96 പേരില്‍ ട്രയല്‍ പുരോഗമിക്കുന്നു. അതില്‍ 42 പേരുടെ റിസള്‍ട്ട് Interim Report ആയി പ്രസിദ്ധീകരിക്കുകയാണ്. 42 രോഗികളില്‍ 22 പേര്‍ക്ക് Zingivir – H ഉം 20 പേര്‍ക്ക് placebo യും നല്‍കി. ട്രയല്‍ നടത്തിയ 22 പേരെയും 4-ാം ദിവസം RT- PCR ടെസ്റ്റ് നെഗറ്റീവ് ആയി ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ palacebo ലഭിച്ച 20 പേര്‍, 5 മുതല്‍ 11 ദിവസം കൊണ്ടാണ് നെഗറ്റീവ് ആയത്. ഇതുവരെയുള്ള CRP, ESR, Interleukin, lgG, lgM എന്നീ രക്തപരിശോധനകള്‍ Zingivir – H ന്റെ പ്രതിരോധ പ്രവര്‍ത്തനക്ഷമത തെളിയിക്കുന്നവയാണ്. ട്രയല്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക അവ പ്രസിദ്ധീകരിക്കുന്നതാണ്. ഇതുവരെയുള്ള ഫലങ്ങ‍ള്‍ വളരെ ഗുണകരമായി തെളിഞ്ഞെന്നും കൂടുതല്‍ ട്രയല്‍ തുടരുകയാണെന്നും ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറയുകയുണ്ടായി.

ആയുര്‍വേജ ഔഷധങ്ങള്‍ കൊണ്ടുള്ള കോവിഡ് ചികിത്സയില്‍ Zingivir – H ഗുളികകള്‍, ഏറ്റവും ഫലപ്രദവും വേഗത്തില്‍ സുഖപ്പെടുത്തുന്നതും സുരക്ഷിതവും ആണെന്ന് ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ അറിയിച്ചു. Prophylactic മെഡിസിന്‍ എന്ന രീതിയില്‍ രോഗ പ്രതിരോധത്തിനും ഈ മരുന്ന് ഉപയോഗിക്കാന്‍ സാധിക്കും എന്നത് ഇപ്പോഴത്തെ വന്‍ വെല്ലുവിളിയായ സമൂഹവ്യാപനം തടയാനും സഹായിക്കുമെന്നത് ഒരു അനുഗ്രഹമാണ്.

കോവിഡില്‍ തകരുന്ന ലോകത്തിനു, കേരള ആയുര്‍വേദത്തിന്റെ എക്കാലത്തെയും വലിയ സംഭാവനയാണ് Zingivir – H ടാബ്ലെറ്റ്സ് എന്ന് ഡോ. ഹരീന്ദ്രന്‍ നായര്‍ പറയുകയുണ്ടായി.

ധാരാളം പ്രതിസന്ധിയിലും പ്രയാസങ്ങളും തരണം ചെയ്താണ് ഈ ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു ആയുര്‍വേദം ഔഷധം കോവിഡ് രേഗികളില്‍ പരീക്ഷിക്കുക എന്ന ആദ്യത്തെ കടമ്പ, കൂടാതെ ലോക്ഡൌണ്‍ ഗതാഗതനിയന്ത്രണം, ടെസ്റ്റ് ചെയ്യാനുള്ള കാലതാമസം എന്നിവയൊക്കെ ഈ ട്രയല്‍ ദുഷ്കരമാക്കിയെന്നും മെയ് മാസത്തില്‍ പൂര്‍ത്തിയാകേണ്ടിയിരുന്നതാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഒരു ഔഷധം ശാസ്ത്രീയ രീതിയില്‍ ഗുണപ്രദമാണെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അത് ഏത് സിസ്റ്റത്തില്‍ നിന്നാണ് എന്നതിന് പ്രസക്തി ഇല്ല. ശാസ്ത്രീയവും നിയമാനുസൃതവും, അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചു കൊണ്ടുമുള്ള കണ്ടെത്തലുകള്‍ മാത്രമേ നേക്കേണ്ട ആവശ്യമുള്ളൂ എന്നും എല്ലാ ചികിത്സാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം സമൂഹനന്മ മാത്രമാണെന്നും ചികിത്സാരംഗത്തും ഔദ്യോഗികരംഗത്തും ഉള്ളവര്‍ ചിന്തിച്ചാല്‍ ഏതു മഹാമാരിയേയും സംയുക്ത നീക്കത്തിലൂടെ നേരിടാന്‍ കഴിയുമെന്നും അതിനു ആധുനിക സമൂഹം തയ്യാറാകണമെന്നും ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

മാനവരാശിയുടെ നന്മയിലധിഷ്ഠിതമായി ആരോഗ്യരംഗത്തുള്ളവര്‍ സിസ്റ്റം നോക്കാതെ ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്നത്തെ ഈ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കഴിയുമെന്നും അതിനുള്ള സാമൂഹ്യ പ്രതിബന്ധത പ്രകടിപ്പിക്കണമെന്നും, ചികിത്സാ ശാസ്ത്രങ്ങള്‍ തമ്മിലുള്ള വൈരം സമൂഹനന്മയ്ക്കു കോട്ടം തട്ടാന്‍ ഇടയാക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒരു മോളിക്യൂള്‍ എങ്ങനെയൊക്കെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുമോ, സമാനരീതിയില്‍ തന്നെയാണ് Zingivir – H ട്രയല്‍ നടത്തിയതെന്നും, അത് വിജയകരമായി എന്നതില്‍ ഒരു ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയിലും Zingivir – H ന്റെ ഉപജ്ഞാതാവ് എന്ന നിലയിലും അഭിമാനമുണ്ടെന്നും ഡോ ജെ ഹരീന്ദ്രന്‍ നായര്‍‌ പത്രക്കുറുപ്പിലൂടെ അറിയിച്ചു.

പരീക്ഷണ ഫലങ്ങള്‍ 5 പേരടങ്ങുന്ന ഒരു വിദഗ്ധസമിതി പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് ആയുഷിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്. പ്രശസ്ത ഭിഷഗ്വരനും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയുടെ Hon. ചെയര്‍മാനും അമല കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഡയറക്ടറും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രൊഫസറും പ്രശസ്ത എപിഡെമിയോളജിസ്റ്റുമായ ഡോ. വി രാമന്‍കുട്ടി ആയിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍ കോട്ടയം മെജിക്കല്‍ കോളേജ് മുന്‍ പ്രൊഫസറും, തിരുവനന്തപുരം SUT ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. K P പൌലോസ് MD, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മുന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ. ജി രവീന്ദ്രന്‍, മണിപ്പാല്‍ പ്രസന്ന സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാറ്റ സയന്‍സസ് മേധാവി ഡോ. ആശാ കാമത്ത്, പ്രശസ്ത വൈറോളജിസ്റ്റും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ഡെക്നോളജി വൈറല്‍ ഹെപ്പറ്റൈറ്റിസ് ലാബ് മുന്‍ ടിം ലീഡറുമായ ഡോ. വി. എസ് സുഗുണന്‍ എന്നിവര്‍ ആയിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങള്‍ എന്നും ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ അറിയിച്ചു. തന്റെ ക്ലിനിക്കല്‍ ട്രയലുമായി ബന്ധപ്പെട്ടു സഹകരിച്ച പങ്കജകസ്തൂരി R & D വിഭാഗം മേധാവി ഡോ. ഷാന്‍ ശശിധരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി & ക്ലിനിക്കല്‍ റിസര്‍ച്ച് – ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് മേധാവി ഡോ. കെ. പി ശ്രീനിവാസകുമാര്‍‌ തുടങ്ങി എല്ലാ ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.

Related Articles

Back to top button