ആറ്റിപ്രയിലെ ദലിത് വേട്ട മന്ത്രി കടകംപള്ളിയുടെ അറിവോടെ ;ബി ജെ പി സംസ്ഥാന ജനറൽ സെകട്ടറി അഡ്വ.പി.സുധീർ
എസ് സേതുനാഥ്
തിരുവനന്തപുരം : ആറ്റിപ്ര ചെങ്കൊടിക്കാട് 10 പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയ പോലീസ് നടപടി കാടത്തവും, ദലിത് വിരുദ്ധവുമാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെകട്ടറി അഡ്വ.പി.സുധീർ.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും CPM നേതാക്കളുടേയും അറിവോടെയാണ് ദലിത് വേട്ട നടന്നിട്ടുള്ളത്. 98 വർഷമായി 6 തലമുറകൾ ജനിച്ചു ജീവിച്ചു വന്ന സ്വന്തം ഭൂമിയിൽ നിന്നാണ് 10 കുടുംബങ്ങളെ ഭീകരമായി സർക്കാർ കുടിയിറക്കിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് കൊവിഡ് കാലത്ത് ഈ നടപടി. കോവിഡ് സമയത്ത് ജപ്തി ഉൾപ്പെടെയുള്ള ഒരു നിയമ നടപടികളും പാടില്ലന്ന സർക്കാർ നിർദ്ദേശവും, കോടതി ഉത്തരവുകളുമുണ്ട് , ഇതൊക്കെ ലംഘിച്ചു കൊണ്ടാണ് പോലീസും, സർക്കാരും മനുഷ്യത്വ രഹിതമായ ക്രൂരത കാട്ടിയത് .17 ന് സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് 29 ന് രാവിലെ 5 മണിക്ക് കോവിഡ് നിർദ്ദേശങ്ങൾ പോലും പാലിക്കാതെ കഴക്കൂട്ടം A C യുടെ നേതൃത്വത്തിൽ പോലിസ് അഴിഞ്ഞാടുകയാണ് ചെയ്തത് .ഉറക്കമുണരാത്ത കൊച്ചു കുട്ടികളെ പോലും മർദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി .സ്റ്റേഷനിൽ കൊണ്ട് പൂട്ടിയിട്ട ശേഷം പോലീസും ഗുണ്ടകളും ചേർന്ന് ഇവർ 7 വീടുകളും JCB കൊണ്ട് ഇടിച്ചു നിരത്തി .ഭീകരമായ ദലിത് പീഡനമാണ് പോലീസ് നടത്തിയത് .മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും CPM നേതാക്കളുടേയും അറിവോടെയാണ് ഈ ദലിത് വേട്ട നടന്നത്. കുട്ടികളെയും, സ്ത്രീകളെയും മർദ്ദിച്ച കഴക്കൂട്ടം AC ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി എടുക്കണം. സ്വന്തം ഭൂമി പട്ടികജാതി കുടുംബങ്ങൾക്ക് തിരിച്ചു നൽകാനുള്ള നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് BJP നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.