![](https://i0.wp.com/santhigirinews.org/wp-content/uploads/2020/08/9-6.jpg?resize=780%2C470&ssl=1)
പയ്യന്നൂര്‍: കാനായിയിലെ അച്ചംവീട്ടില്‍ നാരായണ പൊതുവാള് എന്ന കര്ഷകന് വിട പറയുമ്ബോള്‍ മറയുന്നത് ചേറും ഹരിതകവും സമന്വയിച്ച ഒരുകാലം കൂടിയാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ നെല്‍വയലുകളില്‍ ഒന്നാണ് പയ്യന്നൂര്‍ നഗരസഭയിലെ കാനായി പാടശേഖരം.
ഈ പാടത്തിലെ പച്ചപ്പിെന്റ സൗന്ദര്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി എന്നതാണ് പൊതുവാള് എന്ന പച്ച മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. നെല്ലറയായ കാനായിയില്‍ അടക്കയും തേങ്ങയും കുരുമുളകും റബറും തുടങ്ങി സമ്മിശ്ര കൃഷിരീതി പരീക്ഷിച്ച് വിജയിച്ചു എന്നതും പൊതുവാളിെന്റ മണ്ണുമായുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
നാട്ടിലെ സമ്ബന്ന കര്ഷകരിലൊരാളാണെങ്കിലും എളിമയുള്ള രൂപവും വേഷവും പെരുമാറ്റവുമായിരുന്നു ഇദ്ദേഹത്തിെന്റ മുഖമുദ്ര. വയല്ച്ചേറിെന്റ നിറമുള്ള ഒരൊറ്റ തോര്‍ത്തുമുണ്ടാണ് എന്നും കാണുന്ന വേഷം. വയലിലെ പണി കഴിഞ്ഞ് കയറിവന്ന ഒരാളെപ്പോലെയാണ് കല്യാണ വീട്ടിലും മരണവീട്ടിലും കളിയാട്ടക്കാവുകളിലുമെല്ലാം അദ്ദേഹത്തെ കണ്ടിരുന്നത്.
അര്‍ധനഗ്നനായ ഗാന്ധിജിയെ ഏറെ ഇഷ്ടപ്പെട്ടയാളായിരുന്നു അദ്ദേഹം. വേഷത്തില്‍ ഗാന്ധിയെക്കാള്‍ വലിയ ഗാന്ധിയനായിരുന്നു. കമ്യൂണിസ്റ്റ് ഗ്രാമമായ കാനായി നാട്ടില്‍ എല്ലാവരും ആദരവോടെ മാത്രം നോക്കിക്കണ്ടിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പൊതുവാള് എന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബിജു മുത്തത്തി പറയുന്നു.
സോഷ്യലിസ്റ്റായായിരുന്നു രാഷ്ട്രീയ പ്രവേശം. തുടര്‍ന്ന് കോണ്‍ഗ്രസ് ആയി. കോണ്‍ഗ്രസില്‍ കെ. കരുണാകരന് ഉള്‍പ്പെടെയുള്ള പഴയ നേതാക്കളുമായി മാത്രമല്ല പുതിയ തലമുറയിലെ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സി.പി.എം സംസ്ഥാന, പ്രാദേശിക നേതാക്കളും പൊതുവാളിന് പ്രിയപ്പെട്ടവരായിരുന്നു.
എ.കെ. ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായി പയ്യന്നൂരിലെത്തിയപ്പോള്‍ വയല്‍ചേറു പുരണ്ട തോര്‍ത്തുമുണ്ടുടുത്ത് വേദിയില്‍ കയറി കുശലം പറയാന്‍ ഒരു സുരക്ഷാകവചവും തടസ്സമായില്ല. നാടിെന്റ പാരമ്ബര്യവീഥികളിലൂടെ സഞ്ചരിച്ച നാട്ടുനന്മയുടെ ഓര്‍മകള്‍ കൊണ്ടുനടന്ന കാരണവരാണ് കാനായിക്ക് നഷ്ടമായത്.