IndiaLatest

സെന്‍ട്രല്‍ വിസ്ത അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി

“Manju”

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതി അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി. പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ഹര്‍ജി നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിങും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിക്കാരായ അന്യ മല്‍ഹോത്രയും സുഹൈല്‍ ഹാഷ്മിയും വാദിച്ചത്. തൊഴിലാളികളുടെയം പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌റയുടെ വാദം.

എന്നാല്‍ പണി നിര്‍ത്തി വെക്കു എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ കെട്ടിട നിര്‍മാണ സൈറ്റില്‍ തന്നെയാണ് താമസിക്കുന്നത് എന്നതിനാല്‍ കൊവിഡ് വ്യാപന ഭീഷണി ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 20,000 കോടി രൂപയാണ് സെന്‍ട്രല്‍ വിസ്തക്കായി വകയിരുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും വസതി എന്നിവ നിര്‍മിക്കാനാണ് ഈ തുക ചെലവഴിക്കുക.

Related Articles

Back to top button