കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണ്ണ കടത്തു കേസിലെ പ്രധാന കണ്ണികളായ സ്വപ്ന സുരേഷ് സന്ദീപ് നായര്‍ എന്നിവരെ എന്‍.ഐ.എ ബംഗളുരുവില്‍ വെച്ച് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളാണ് സ്വപ്ന സുരേഷും സന്ദീപ് നായരും . അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുവരുമെന്നാണ് പ്രാഥമിക വിവരം.
കുടുംബത്തിനോടൊപ്പം ഒളിവില്‍ പോയ സ്വപ്നസുരേഷിന്റെ കൂടെ മറ്റു 6 പേരേയും കസ്ററഡിയിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ മാസം 29ാം തിയതിയാണ് സ്വർണക്കടത്ത് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. ബാഗേജ് കൈപ്പറ്റാന്‍ എത്തിയ സരിത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് സ്വപ്ന സുരേഷ് ഒളിവില്‍ പോവുകയുമായിരുന്നു.