India

പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ച്‌ എടുത്തുകൊടുക്കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 27 കാരി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി

“Manju”

സിന്ധുമോള്‍ . ആര്‍

കോയമ്പത്തൂര്‍: പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ച്‌ എടുത്തുകൊടുക്കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ 27 കാരി കുത്തിക്കൊലപ്പെടുത്തി. സിംഗനല്ലൂരിന് സമീപമുള്ള ഇലക്‌ട്രിക്കല്‍ കടയിലെ ജീവനക്കാരനായ കോയമ്പത്തൂര്‍ തിരുമാള്‍ തെരുവില്‍ എസ് ഫ്രാങ്ക്ളിന്‍ ബ്രിട്ടോ(35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കരോലിന്‍ ആണ് അറസ്റ്റിലായത്.
ലോക്ക്ഡൗണിലെ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഭാര്യയുടെ മൂന്നു പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ ബ്രിട്ടോ പണയം വെച്ചിരുന്നു. പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്ത് നല്‍കണമെന്ന് കരോലിന്‍ ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ എടുത്തുനല്‍കാന്‍ രണ്ടുമാസത്തെ സമയം നല്‍കണമെന്ന് ബ്രിട്ടോ കരോലിനിനോട് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ തുടങ്ങിയ വാക്ക് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കറിയ്ക്കരിയുന്ന കത്തിയെടുത്ത് കരോലിന്‍ ഭര്‍ത്താവിന്റെ കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ കൊലപാതക കുറ്റം ചുമത്തി ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ കരോലിനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യമൊഴിയില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കരോലിന്‍ കുറ്റസമ്മതം നടത്തി.

Related Articles

Back to top button