കൊച്ചി: വില കൂടിയിട്ടും പെരുമമങ്ങാതെ ഓണം ബംമ്പറിന്റെ വില്പന. 25 കോടി രൂപ ഒന്നാംസമ്മാനമുള്ള ടിക്കറ്റിന് വില 500 രൂപയാണ്. വിപണിയിലെത്തി രണ്ടാഴ്ചയ്ക്കിടെ 13 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ജൂലായ് 18നാണ് വില്പനയാരംഭിച്ചത്. ആദ്യ മൂന്നുസ്ഥാനക്കാരും കോടീശ്വരന്മാരാകുമെന്നതാണ് ഇത്തവണത്തെ തിരുവോണം ബംമ്പറിന്റെ പ്രത്യേകത. മഴക്കാലത്ത് വില്പന കുറയുന്ന പതിവ് ഇക്കുറി ബംമ്പര്‍ തെറ്റിച്ചു. മഴ കനത്തിട്ടും വില്പന തളര്‍ന്നില്ല. തട്ടിപ്പാണെന്നും സമ്മാനംകിട്ടില്ലെന്നും ഉള്‍പ്പെടെ ബമ്പറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദുഷ്പ്രചാരണങ്ങളും ഏശിയില്ല. ബംമ്പറിന്റെ രണ്ടാംസമ്മാനം 5 കോടിരൂപയാണ്. മൂന്നാംസമ്മാനം ഒരുകോടി വീതം 10 പേര്‍ക്കും നാലാംസമ്മാനം ഒരുലക്ഷം വീതം 90 പേര്‍ക്കും. സമാശ്വാസ സമ്മാനം 5 ലക്ഷംവീതം 9 പേര്‍ക്ക്. മൊത്തം 126 കോടി രൂപയുടേതാണ് സമ്മാനങ്ങളാണ് ഇത്തവണത്തെ ഓണം ബംമ്പര്‍ നല്‍കുന്നത്.
Related Articles
ചവറ സൗത്ത് യു പി സ്കൂളിന്റെ ഹൈടെക് കെട്ടിടം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു
June 22, 2020 11:49 AM
Check Also
Close
-
മൻമോഹന്റെ ആരോഗ്യനില തൃപ്തികരം; കോവിഡ് ഇല്ല…May 12, 2020 10:47 AM