IndiaLatest

ക്രിക്കറ്റ് പിച്ചിൽ നിന്ന് തെരഞ്ഞെടുപ്പ് കളത്തിലേക്ക്; ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി തേജസ്വി യാദവ്

“Manju”

ഇന്ന് ഉച്ചയോടെ ബിഹാറിന്റെ തലവിധി എന്തെന്ന് അറിയാം. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ സത്യമായാൽ 31 കാരനായ യുവത്വം നിറഞ്ഞ മുഖ്യമന്ത്രിയേയാകും ബിഹാറിന് ലഭിക്കുക- തേജസ്വി യാദവ്. ആർജെഡിയുടെ തേജസ്വി യാദവ് നയിക്കുന്ന മഹാഘട്ബന്ധനാണ് ആദ്യ ഫലസൂചനകൾ വരുമ്പോൾ മുന്നിട്ട് നിൽക്കുന്നത്.

ക്രിക്കറ്റ് താരമായിരുന്ന തേജസ്വി യാദവ് അച്ഛന്റെ വഴിയായ രാഷ്ട്രീയത്തിലേക്ക് എത്തിയത് ആകസ്മികമായല്ല. പിതാവ് ലാലു പ്രസാദ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികളിലു പ്രചാരണത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു തേജസ്വി.

1989 നവംബർ 10നാണ് തേജസ്വി യാദവിന്റെ ജനനം. ഡൽഹി ഡെയർ ഡെവിൾസ് ഐപിഎൽ ടീമിൽ അംഗമായിരുന്ന തേജസ്വി 2008 മുതൽ 2012 വരെ കളിച്ചു. 2009 ൽ ഝാർഖണ്ഡ് ടീമിൽ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചിട്ടുണ്ട്. ക്രിക്കറ്റർ എന്ന നിലയിൽ കരിയറിൽ തിളങ്ങാൻ തേജസ്വി യാദവിന് സാധിച്ചിരുന്നില്ല.

Related Articles

Back to top button