IndiaLatest

വനിതാ സംരംഭകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി

“Manju”

ന്യൂദല്‍ഹി: വനിതാ ദിനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നും സംരംഭകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങി. വനിതാ സംരംഭകര്‍ക്കും ആത്മനിര്‍ഭര്‍ ഭാരതത്തിനും പ്രചോദനം നല്‍കാനുള്ള ശ്രമമാണിത്. ”ആത്മനിര്‍ഭര്‍ ആകാനുള്ള ഇന്ത്യയുടെ യാത്രയില്‍ സ്ത്രീകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തില്‍, സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു ചെയ്തു

”തമിഴ്നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികള്‍ നിര്‍മ്മിച്ച അതിമനോഹരമായ കൈ എംബ്രോയിഡറി ഷാള്‍. ഞാന്‍ അത്തരമൊരു ഷാള്‍ വാങ്ങി. ഈ ഉല്‍പ്പന്നം ട്രൈബ്‌സ് ഇന്ത്യ വിപണനം ചെയ്യുന്നു’ . തമിഴ്നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികള്‍ നിര്‍മ്മിച്ച എംബ്രോയിഡറി ഷാള്‍ വാങ്ങിയപ്പോള്‍ മോദി പറഞ്ഞു

”ചുറ്റുപാടുകള്‍ക്ക് കൂടുതല്‍ വര്‍ണങ്ങള്‍ ചേര്‍ക്കുന്നു! നമ്മുടെ ആദിവാസി സമൂഹങ്ങളുടെ കല അതിമനോഹരമാണ്. ഈ കരകൗശല ഗോണ്ട് പേപ്പര്‍ പെയിന്റിംഗ് നിറങ്ങളും സര്‍ഗ്ഗാത്മകതയും ലയിപ്പിക്കുന്നു. ഇന്ന് ഈ പെയിന്റിംഗ് വാങ്ങി ‘ കരകൗശല ഗോണ്ട് പേപ്പര്‍ പെയിന്റിംഗിനെക്കുറിച്ച്‌ അദ്ദേഹം ട്വീറ്റ് ചെയ്തു. നാഗാലാന്‍ഡില്‍ നിന്ന് പരമ്പരാഗത ഷാളും പ്രധാനമന്ത്രി വാങ്ങി. ധൈര്യം, അനുകമ്പ, സര്‍ഗ്ഗാത്മകത എന്നിവയുടെ പര്യായമായ നാഗ സംസ്‌കാരത്തില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ”ഖാദി മഹാത്മാഗാന്ധിയുമായും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവുമായും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഖാദി കോട്ടണ്‍ മധുബനി പെയിന്റഡ് സ്റ്റോള്‍ വാങ്ങി. ഇത് ഒരു മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നമാണ് കൂടാതെ നമ്മുടെ പൗരന്മാരുടെ സര്‍ഗ്ഗാത്മകതയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ ചിരട്ട കൊണ്ട് നിര്‍മ്മിച്ച നിലവിളക്ക് ഏറ്റു വാങ്ങാനായി ഔത്സുക്യത്തോടെ കാത്തിരിക്കുന്നു . പ്രാദേശിക കരകൗശല വിദ്യകളെയും ഉത്പന്നങ്ങളെയും നമ്മുടെ നാരീ ശക്തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ് – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

Related Articles

Back to top button