IndiaLatest

ട്വന്‍റി20 പരമ്പരക്ക് നാളെ തുടക്കം

“Manju”

അഹ്മദാബാദ്: അഞ്ചു ദിവസത്തെ ടെസ്റ്റില്‍നിന്നും 20 ഓവര്‍ മാത്രം ദൈര്‍ഘ്യമുള്ള ട്വന്‍റി20 ആവേശത്തിലേക്ക് യൂ ടേണ്‍ഇടുകയാണ് ഇന്ത്യ. ഈ വര്‍ഷം ഒക്ടോബറില്‍ സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിലേക്കുള്ള ഗിയര്‍ചേഞ്ച്. ടീമിനെ ഒരുക്കല്‍, സന്നാഹം ഉള്‍പ്പെടെ വലിയ ലക്ഷ്യങ്ങള്‍ക്ക് മുന്നിലെ ട്രയല്‍ റണ്‍ ആണ് കരുത്തരായ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പര. അഞ്ച് ട്വന്‍റി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ആദ്യ മത്സരത്തിന് വെള്ളിയാഴ്ച ടോസ് വീഴും. മൊട്ടേര സ്റ്റേഡിയത്തില്‍തന്നെയാണ് അഞ്ചു കളിയും.

19 അംഗ ടീമുമായാണ് ഇന്ത്യ ട്വന്‍റി20ക്ക് ഒരുങ്ങുന്നത്. .പി.എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും ദേശീയ ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തി‍ന്റെയും അടിസ്ഥാനത്തിലാവും ടീം പ്രഖ്യാപനം. വരുണ്‍ ചക്രവര്‍ത്തിയും ടി. നടരാജനും ഫിറ്റ്നസ് നേടിയില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. പരിക്കില്‍നിന്നും മോചിതനായെങ്കിലും ബംഗളൂരു എന്‍.സി.എയിലെ യോയോ ടെസ്റ്റ്‘ വരുണ്‍ പാസായില്ല. യോര്‍ക്കര്‍ സ്പെഷലിസ്റ്റ് ടി. നടരാജന്‍ തോളിലെ വേദന പാരയായി തുടരുന്നെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ തെവാത്തിയ അഹ്മദാബാദില്‍ ടീമിനൊപ്പം പരിശീലനത്തിലാണ്.

ബാറ്റിങ്ങില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം ആരെ പരിഗണിക്കുമെന്ന കണ്‍ഫ്യൂഷനിലാണ് ടീം. കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഇഷന്‍ കിഷന്‍ എന്നിവര്‍ അവസരം കാത്തിരിക്കുന്നു. ബൗളിങ്ങില്‍ ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, അക്സര്‍ പട്ടേല്‍, നവദീപ് സെയ്നി, ഷര്‍ദുല്‍ എന്നിങ്ങനെയും പട്ടിക നീളുന്നു.

Related Articles

Back to top button