IndiaKeralaLatest

കൊല്ലം മുകേഷിനൊപ്പം; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മധുര പ്രതികാരം

“Manju”

കൊല്ലം: എൽ.ഡി.എഫ്. കോട്ടക്ക് വിള്ളൽ വരുത്താനാകാതെ യു.ഡി.എഫ്. കൊല്ലത്ത് സിറ്റിങ് എം.എൽ.എ. എം. മുകേഷ് 3034 വോട്ടുകൾക്കാണ് ജയിച്ചത്. 2006 മുതൽ എൽ.ഡി.എഫ്. കൈപ്പിടിയിലൊതുക്കിയ മണ്ഡലം നിലനിർത്തുകയാണ് ഇത്തവണയും മുകേഷിലൂടെ.
മുകേഷിന് 16544 വോട്ടുകളും യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദു കൃഷ്ണക്ക് 14379 വോട്ടുകളുമാണ് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി എസ്. സുനിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006 മുതൽ രണ്ട് തവണ പി.കെ. ഗുരുദാസനും പിന്നീട് 2016-ൽ എം. മുകേഷുമാണ് കൊല്ലത്ത് നിന്ന് നിയമസഭയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ മുകേഷിനുണ്ടായിരുന്ന താരത്തിളക്കമാണ് വിജയം സമ്മാനിച്ചതെങ്കിൽ ഇത്തവണ വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ്. ഭരണനേട്ടവുമാണ് മുകേഷിന് തുണയായത്.മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു കൊല്ലത്ത് യു.ഡി.എഫിന് ഉണ്ടായിരുന്നത്. കരഞ്ഞും കാലുപിടിച്ചും വാങ്ങിയ സീറ്റായിരുന്നു കൊല്ലത്ത് ബിന്ദു കൃഷ്ണയുടേത്. ജില്ലയിലെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും കൊല്ലം നിയോജക മണ്ഡലത്തിൽ മാത്രമേ മത്സരത്തിനുള്ളൂ എന്നാണ് അന്ന് ബിന്ദു കൃഷ്ണ പറഞ്ഞത്. ഒരു അട്ടിമറി വിജയസാധ്യത കൃത്യമായി മുൻകൂട്ടി കണ്ടായിരുന്നു അത്.എന്നാൽ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് മുകേഷിന്റെ ജയം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എം മുകേഷ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 15832 വോട്ടിന്റെ മുൻതൂക്കം ലഭിക്കുകയും കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ വരുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പ്് ഫലങ്ങളും എൽ ഡി എഫിന് വിജയപ്രതീക്ഷ നൽകിയ ഘടകങ്ങളായിരുന്നു. എക്സിറ്റ്പോൾ ഫലങ്ങളിലടക്കം മുകേഷിനായിരുന്നു മുൻതൂക്കം.

Related Articles

Back to top button