Kerala

ലൈഫ് മിഷൻ അഴിമതി: തെറ്റ് ചെയ്തിട്ടില്ലെന്ന് സിഇഒ യു.വി ജോസ്

“Manju”

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സിഇഒ യു. വി ജോസ്. വിരമിക്കുന്നതിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വെളിപ്പെടുത്തൽ. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോദ്ധ്യമുണ്ട്. തെളിവെടുപ്പും മാദ്ധ്യമ വേട്ടയും മാനസിക സംഘർഷം ഉണ്ടാക്കി. ഏറെ വേദനയോടെയാണ് പടിയിറക്കമെന്നും യുവി ജോസ് ഫേസ്ബുക്കിൽ കുറിച്ചു.

ലൈഫ് മിഷനിലൂടെ 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാൽ അവിടുന്നങ്ങോട്ട് തന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ
സംഭവങ്ങളായിരുന്നു നടന്നതെന്ന് അദ്ദേഹം കുറിക്കുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലായിരുന്നു സിബിഐ കേസെടുത്തത്. ലൈഫ് മിഷൻ നിർമാണ കരാറുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വിവാദത്തിനു പിന്നാലെയായിരുന്നു നടപടി. വിദേശ സംഭാവനാ നിയമപ്രകാരം കേസെടുത്ത സിബിഐ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്യുകയും മന്ത്രിയായിരുന്ന എസി മൊയ്തീൻ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കടപ്പാടും നന്ദിയും …
സിവിൽ സർവീസിലേക്ക് പ്രവേശനം ലഭിച്ചത് മൂലം നീട്ടിക്കിട്ടിയ 4 വർഷങ്ങളും കടന്ന് ഔദ്യോഗിക സർവീസിൽ നിന്നും ഈ മാസം 31 ന് വിരമിക്കുന്നു. ഒരിക്കൽ വരുമെന്ന് തീർച്ചയായിരുന്നെങ്കിലും ഈ ദിനം ഇത്രയും പെട്ടെന്ന് ഓടിയെത്തുമെന്ന് കരുതിയില്ല …

Town Planning വകുപ്പിൽ Assistant Town Planner ആയിട്ടാണ് State സർവീസിൽ പ്രവേശിച്ചതെങ്കിലും അതിനു മുമ്പും ശേഷവും വൈവിധ്യങ്ങളായ മേഖലകളിൽ ജനസേവനത്തിന് അവസരം ലഭിച്ചുവെന്നത് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. കോഴിക്കോട് CWRDM ൽ നിന്നും റിസേർച്‌ രംഗത്ത് കിട്ടിയ ആവേശം ഗോവയിലെ National Institute of Oceanography യിൽ Scientist പോസ്റ്റിൽ എത്തിച്ചു. ഇനി ശാസ്ത്രലോകത്തുതന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ടൌൺ പ്ലാനിംഗ് വകുപ്പിലേക്ക് PSC appointment കിട്ടിയത് …. ഗോവയിലുള്ള സമയത്തു കല്യാണം കഴിഞ്ഞിരുന്നത് കൊണ്ടും നാട്ടിലെ ജീവിതമായിരിക്കും കുടുംബ ജീവിതത്തിന് ഗോവയിലേക്കാൾ നന്നാവുക എന്ന് തോന്നിയതിനാലും കൂടുതൽ ആലോചിക്കാതെ നാട്ടിലേക്കു തിരിച്ചു വന്ന്‌ 1989 ൽ Town Planning വകുപ്പിൽ join ചെയ്തു …

recommended by
Mgid
Mgid

OLYMP TRADE
A Girl From Bengaluru Has Become Rich Using This Method
LEARN MORE
വയനാട് town planning ൽ ജോലി ചെയ്യുമ്പോൾ DTPC യുടെ അഡിഷണൽ ചാർജ്‌ കൂടി ലഭിച്ചത് ( 1992) ടൂറിസം പ്രവർത്തന മേഖലയിലേക്കുള്ള ആദ്യ കാൽവെപ്പായി. ആ കാലയളവിൽ വയനാട് ജില്ലാ കലക്ടറും DTPC ചെയര്മാനുമായിരുന്ന UKS ചൗഹാൻ സർ (പ്രിയപ്പെട്ട സർ അകാലത്തിൽ നമ്മെ വിട്ടു പോയി… പ്രണാമം) ടൂറിസം ഡയറക്ടർ ആയപ്പോൾ ടൂറിസം വകുപ്പിൽ നിലവിലുണ്ടായിരുന്ന Planning Officer തസ്തികയിൽ ( 1997) എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി …വയനാട്ടിൽ നിന്നും വാസം തിരുവനന്തപുരത്തേക്ക് മാറ്റി. എഞ്ചിനീയറിംഗ് ബിരുദവും, പ്ലാനിങ്ങിൽ ബിരുദാനന്ദ ബിരുദവും, എം.ബി.എ. യും ടൂറിസം വകുപ്പിൽ ഏവരുടേയും പ്രതീക്ഷയേക്കാളും ഉയർന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നതിനു സഹായിച്ചു. … ടൂറിസം വകുപ്പിലെ നല്ല പ്രവർത്തനമാണ് സിവിൽ സർവീസിലേക്കുള്ള വാതിൽ തുറന്നു തന്നത്‌ . ഇതിനിടയിൽ 2002 ൽ IT Mission ൽ ഒരു വര്ഷം മിഷൻ കോഓർഡിനേറ്റർ ആയി ജോലി ചെയ്തപ്പോഴാണ് അക്ഷയ എന്ന ആഗോള ശ്രദ്ധ നേടിയ പദ്ധതി ആവിഷ്കരിച്ചതും മലപ്പുറം ജില്ലയിൽ പൈലറ്റ് ചെയ്തതും …

ടൂറിസം വകുപ്പിൽ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ തുടങ്ങി അഡിഷണൽ ഡയറക്ടർ ആയും പിന്നീട് IAS കിട്ടിയതിനു ശേഷം 2016 ൽ ഡയറക്ടർ ആയും ജോലി ചെയ്യാൻ പറ്റിയെന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു. ടൂറിസം സെക്ടറിൽ 1998-2012 കാലയളവിൽ തുടങ്ങിയതും ഇന്നും തുടരുന്നതുമായ മിക്ക പദ്ധതികളും സ്കീമുകളും രൂപകല്പന ചെയ്യുന്നതിലും പ്രാവർത്തികമാക്കുന്നതിലും നിർണ്ണായകമായ പങ്കു വഹിക്കാൻ കഴിഞ്ഞുവെന്നത് ഒത്തിരി സംതൃപ്തി നൽകുന്നു. ഇതിൽ ഏറ്റവും സംതൃപ്തി നൽകുന്നത് ‘ഉത്തരവാദിത്വ ടൂറിസം’ ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് ടൂറിസം സെക്രട്ടറി വേണു സാറുമൊത്തു നടത്തിയ പ്രവർത്തനങ്ങളാണ്..

IAS ലേക്കുള്ള പ്രവേശനം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ടൂറിസം വകുപ്പിൽ ജോലി ചെയ്യുമ്പോൾ പല മേലുദ്യോഗസ്ഥരും ഇത്തരത്തിൽ ഒരു സാധ്യത സൂചിപ്പിച്ചിരുന്നുവെന്നത് സത്യമാണ് . എന്നാൽ വയനാട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്‌ വെറും സാധാരണ പള്ളിക്കൂടത്തിൽ പഠിച്ചു വളർന്ന എനിക്ക് IAS എന്നത് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. എങ്കിലും പലരുടെയും പ്രചോദനത്താൽ IAS പദവി ഞാനും സ്വപ്നം കാണാൻ തുടങ്ങി. പിന്നെ അതിനു വേണ്ടിയുള്ള കഠിന പ്രയത്നമായിരുന്നു. അതിപ്രഗത്ഭരായ സീനിയർ IAS കാരോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചുവെന്നത് എന്നെ വളരെയേറെ സഹായിച്ചു. Amitab kant സർ , Bharat Bhushan സർ, T ബാലകൃഷ്ണൻ സർ, Viswas Mehta സർ, UKS Chouhan സർ, Dr. Venu സർ, Alkesh സർ Suman സർ തുടങ്ങിയവരൊക്കെ എന്നെ കുറച്ചല്ല സ്വാധീനിച്ചത്. ഏതു ജോലിയായാലും അവയോടു കാണിച്ച അർപ്പണ ബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി.

Non-SCS വിഭാഗത്തിൽ 2014 IAS സെലക്ട് ലിസ്റ്റിൽ പേര് വന്നു. സംസ്ഥാന ലിസ്റ്റിൽ ഉണ്ടായിരുന്ന 10 പേർക്കായി ഡൽഹിയിൽ വെച്ച് UPSC നടത്തിയ ഇന്റർവ്യൂവിൽ ഒന്നാമനായി IAS ലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം Chief Secretary Bharat Bhooshan സാർ ഫോണിൽ അറിയിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു… എന്റെ മകനെ കലപ്പ പിടിപ്പിക്കില്ലാ എന്ന് ഞാൻ LP സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രഖ്യാപിക്കാൻ ധ്യര്യം കാണിച്ച ചാച്ചനെയും, വിളക്കിന്റെ വെളിച്ചത്തിൽ വയനാടൻ തണുപ്പിൽ കമ്പിളിപ്പുതപ്പിന്റെ മറവിൽ രാത്രി വൈകിയിരുന്നു പഠിക്കുമ്പോൾ ചുടു പാലും ഒളിപ്പിച്ചു വെച്ചിരുന്ന കോഴി മുട്ട പുഴുങ്ങിയതുമായി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ പകുതി ചാരിയ വാതിൽ മെല്ലെത്തുറന്നു കയറിവരുന്ന അമ്മച്ചിയേയും, മുഴുവൻ സമയവും ഓഫീസ് കാര്യങ്ങൾക്കായി മാറ്റിവെച് വീട്ടിലെത്തിയാലും ഫയൽ നോട്ടവും പഠിത്തവുമായി തിരക്കിട്ട ജീവിതത്തിൽ ഒരു പരാതിയും പറയാതെ എല്ലാം സഹിക്കുകയും support ചെയ്യുകയും ചെയ്തു എന്നെ ഈ ഉയരങ്ങളിൽ എത്തിച്ചതിനു മുഴുവൻ കരണക്കാരിയുമായ ഭാര്യ പീസമ്മയെയും, എന്റെ ഓരോ കാൽവെപ്പിലും പ്രോത്സാഹനവും പിന്തുണയുമായി കൂടെ നിൽക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന പ്രിയപ്പെട്ട father-in -law ഇച്ചാച്ചനെയും ഒക്കെ ആ സന്തോഷ മുഹൂർത്തത്തിൽ നന്ദിയോടെ ഓർത്തു…

IAS ൽ 2008 ബാച്ച് award ചെയ്ത് തുടക്കത്തിൽ തന്നെ കോട്ടയത്ത് ജില്ലാ കളക്ടർ ആയി നിയമിച്ചു… ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അനന്തമായ സാധ്യതയാണ് കളക്ടർ എന്ന പദവി തുറന്നു തന്നത്‌ … Zero waste കോട്ടയം, ജനസൗഹൃദ ഭരണകൂടം എന്നിങ്ങനെ ഒട്ടനവധി നൂതന പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോൾ വന്ന അപ്രതീക്ഷിത ട്രാൻസ്ഫർ മറ്റൊരു വലിയ അവസരം തുറന്നു തന്നു… ടൂറിസം വകുപ്പിൽ വർഷങ്ങൾ ജോലി ചെയ്യുമ്പോഴൊക്കെ ചെറിയ ഒരു അസ്സൂയയോടെയായിരുന്നു ഡയറക്‌ടറുടെ കസേരയെ കണ്ടിരുന്നത്. കോട്ടയത്ത് നിന്നുള്ള മാറ്റം എന്നെ ടൂറിസം ഡയറക്ടർ എന്ന സ്വപ്ന പദവിയിൽ എത്തിച്ചു. സുപരിചിതമായ ടൂറിസം മേഖലയിൽ ഉത്തരവാദിത്വ ടൂറിസത്തിനു പ്രത്യേക പ്രാധാന്യം നൽകുകയും അതിനായി പ്രത്യേക മിഷൻ രൂപീകരിക്കുന്നതിന് അംഗീകാരം വാങ്ങിയെടുക്കുന്നതിനും സാധിച്ചു. 15 വർഷത്തിലേറെ ടൂറിസം രംഗത്തുള്ള പരിചയം Green Carpet എന്ന പുതിയ പദ്ധതി രൂപീകരണത്തിനും സഹായിച്ചു….

അപ്രതീക്ഷിത സംഭവങ്ങളാണ് എന്റെ ജീവിതത്തിൽ എപ്പോഴും വലിയ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ളത് … അത് പോലെ എന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ മാറ്റി മറിച്ച, എന്നും വിശ്വസിച്ചുപോന്നിരുന്ന ദൈവം അറിഞ്ഞു തന്ന അനുഗ്രഹമായിരുന്നു, കോഴിക്കോട് കളക്ടർ ആയുള്ള നിയമനം. 2017 ഫെബ്രുവരിയിൽ കോഴിക്കോട് കളക്ടർ ആയി ചാർജെടുത്തത് മറ്റൊരു സ്വപ്ന സാഫല്യമായി…കോഴിക്കോട് ഉണ്ടായിരുന്ന 20 മാസം എന്റെ സർവീസിലെ ഏറ്റവും വിലപ്പെട്ട കാലമായിരുന്നു. നിപ്പയും, കട്ടിപ്പാറ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായി ഒന്നിന് പുറകെ ഒന്നായി വൻ ദുരന്തങ്ങൾ വന്നതിനെയൊക്കെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ നേരിട്ടത് വേറിട്ട അനുഭവമായി…. കോഴിക്കോടുകാർക്കല്ലാതെ മറ്റാർക്കും ഒരു ഭരണ സംവിധാനത്തെ ഇത്രയും ആത്മാർത്ഥതയോടെ സഹായിക്കാൻ പറ്റുമായിരുന്നോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട് …
A big Salute to the people of Kozhikode…

ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ ഒട്ടനവധി നല്ല കാര്യങ്ങൾ അവിടെ ചെയ്യാനായി .. കോഴിക്കോടുകാർ 30 വർഷത്തിലേറെയായി ആഗ്രഹിച്ചിരുന്ന മിഠായി തെരുവിന്റെ നവോദ്ധാനവും, വിഭിന്ന ശേഷിയുള്ളവർക്കു വേണ്ടി നടപ്പാക്കിയ കയ്യെത്തും ദൂരത്ത് എന്ന campaign ഉം, Zero waste കോഴിക്കോട്, ‌ കോളേജ് കുട്ടികളെ ഉൾപ്പെടുത്തി നടപ്പാക്കിയ Campuses of Kozhikode തുടങ്ങിയ നൂതനാശയങ്ങളുമൊക്കെ ‘ജോസേട്ടാ’ എന്ന് സ്നേഹപൂർവ്വം എന്നെ വിളിച്ചിരുന്ന കോഴിക്കോടുകാർ അവരുടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചു … മഹാപ്രളയ സമയത്ത്‌ സംസ്ഥാനമൊട്ടുക്കുള്ള പ്രളയ ബധിതരെ സഹായിക്കാൻ കേരളജനത മുഴുവൻ മുന്നോട്ടിറങ്ങിയപ്പോഴും കോഴിക്കോടുകാർ ഒരു പടി മുമ്പിലായിരുന്നു.

2018 നവംമ്പറിൽ ജില്ലാ കളക്ടർ എന്ന റോളിൽ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോൾ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ..ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ തസ്തികയോടൊപ്പം ഞാൻ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷൻ CEO എന്ന പോസ്റ്റും … Life മിഷനിൽ ആയിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവും. ഒരു വര്ഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി …

Related Articles

Back to top button