IndiaKeralaLatest

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചിയില്‍ ഇറങ്ങി

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി. മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറങ്ങിയത് യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വേണ്ടിയാണ്. സീപ്ലെയിന്‍ ഇറങ്ങാന്‍ വെണ്ടുരുത്തി പാലത്തിന് സമീപം ക്രമീകരണം ഒരുക്കിയിരുന്നു. ഇത് നാവികസേനയുടെ അനുമതിയോടെ ആയിരുന്നു.

വിമാനം നേവല്‍ ബേസില്‍ നിന്ന് ഇന്ധനം നിറച്ച്‌ ഗുജറാത്തിലേക്ക് പോകും. ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത് ഒക്ടോബര്‍ 31 നാണ്. സര്‍വീസ് സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണ്. ഇതിനായി സീപ്ലെയിന്‍ എത്തിക്കുന്നത് മാലിയില്‍ നിന്നാണ്.

കൊച്ചിയിലും ഗോവയിലും വച്ച്‌ ഗുജറാത്തിലേക്കുള്ള യാത്രക്കിടെ ഇന്ധനം നിറയ്ക്കും. സീപ്ലെയിന്‍ ഇറങ്ങിയത് കൊച്ചിക്കായലില്‍ വണ്ടുരുത്തി പാലത്തിന് സമീപമാണ്. സീപ്ലെയിന്‍ സര്‍വീസ് ചുമതല വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും മേല്‍നോട്ടത്തില്‍ സ്പൈസ് ജെറ്റ് കമ്പനിക്കാണ്. ദിവസേന അഹമ്മദാബാദില്‍ നിന്ന് കെവാദിയയിലേക്കും തിരിച്ചും 8 ട്രിപ്പുകളുണ്ടാകും. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 4800 രൂപയാണ്. സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂറാണ് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും

Related Articles

Back to top button