LatestThiruvananthapuram

യഹൂദ സെമിത്തേരിയില്‍ കല്ലറ കണ്ടെത്തി

“Manju”

മാള: മാളയിലെ യഹൂദ സെമിത്തേരിയില്‍ കല്ലറയുടേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. സെമിത്തേരിയുടെ മധ്യ-വടക്കുഭാഗത്തായാണ് മേല്‍മണ്ണ് മാറ്റിയപ്പോള്‍ ഇത് കാണപ്പെട്ടത്. നിരവധി കല്ലറകള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ മൂന്ന് കല്ലറകളാണ് ഇവിടെ സംരക്ഷിച്ചു പോരുന്നത്.ചുറ്റുമതില്‍ നിര്‍മാണത്തിെന്‍റ ഭാഗമായി ഇതിനു സമീപം മണ്ണ് മാറ്റിയിരുന്നു.
നൂറ്റാണ്ടുകളോളം മാളയില്‍ യഹൂദര്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. 1955ലാണ് ഇവിടെനിന്ന് യഹൂദര്‍ മുഴുവന്‍ ഇസ്രായിലിലേക്ക് പോയത്. 50 കുടുംബങ്ങളിലായി 300 പേര്‍ തിരിച്ചു പോയതായി കണക്കുകള്‍ പറയുന്നു. യഹൂദരുടെ സ്വകാര്യ സ്വത്തുക്കളെല്ലാം തദ്ദേശവാസികള്‍ക്ക് കൈമാറ്റം ചെയ്തെങ്കിലും സിനഗോഗും സെമിത്തേരിയും പഞ്ചായത്തിന് കൈമാറുകയായിരുന്നു.
യഹൂദര്‍ താമസിച്ചിരുന്ന കാലയളവും തലമുറകളുടെ എണ്ണവും കണക്കാക്കുമ്ബോള്‍ ഏകദേശം രണ്ടായിരത്തോളം പേരെ ഇവിടത്തെ നാല് ഏക്കര്‍ വിസ്തൃതിയുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായി ചരിത്രകാരന്മാര്‍ പറയുന്നു. സെമിത്തേരിയും യഹൂദ സിനഗോഗും പൈതൃക സംരക്ഷണ സ്മാരകങ്ങളായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. തുടര്‍ന്ന് മുസരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നവീകരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ഭാഗികമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Related Articles

Back to top button