വാക്സിൻ യജ്ഞം പ്രഖ്യാപിച്ച് ബോറിസ് ജോൺസൻ
ലണ്ടന്‍: രോഗവ്യാപനതോത് 400 ശതമാനത്തിലധികം ഉയര്‍ന്ന ദക്ഷിണാഫ്രിക്കയില്‍ പക്ഷെ കോവിഡ് രൂക്ഷമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരില്‍ 87 ശതമാനം പേരും വാക്സിന്‍ എടുക്കാത്തവരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
അതിന്റെ തുടര്‍ച്ചയെന്നോണം ഫൈസറിന്റെ സഹസ്ഥാപകന്‍ കൂടിയായ ഡൊ. ഉഗുര്‍ സാഹിന്‍ സ്ഥിരീകരിക്കുകയാന്, വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരെ ഓമിക്രോണ്‍ ഗുരുതരമായി ബാധിക്കുകയില്ലെന്ന്.
വാക്സിനുകളെ കബളിപ്പിക്കുവാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെങ്കില്‍ അത് ആന്റിബോഡികള്‍ക്ക് എതിരെ മാത്രമാണ്. എന്നാല്‍, ശരീരത്തിന്റെ പ്രതിരോധത്തിന്റെ ഒരു രണ്ടാം നിരയുണ്ട്, രോഗം ഗുരുതരമാകാതെ സൂക്ഷിക്കുന്ന പ്രതിരോധ സംവിധാനം. ടി കോശങ്ങള്‍ എന്നറിയപ്പെടുന്ന ഇവയെ കബളിപ്പിക്കാന്‍ ഓമിക്രോണി് കഴിയില്ല. അതുകൊണ്ടു തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് ശരീരത്തിനുള്ളില്‍ വെച്ചു തന്നെ നിര്‍വീര്യമാക്കപ്പെടും. വാക്സിനേഷന്‍ എടുത്തവരില്‍ രണ്ടാം നിര പ്രതിരോധശേഷിയും കൂടുതലായിരിക്കും എന്നും ഡോ. സാഹിന്‍ പറഞ്ഞു.
അതേസമയം ബ്രിട്ടനില്‍ കോവിഡ് വ്യാപനം സാവധാനം കുറയുവാന്‍ തുടങ്ങിയതായ സൂചനകള്‍ പുറത്തുവന്നു. ഇന്നലെ ബ്രിട്ടനില്‍ 39,716 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യംചെയ്യുമ്ബോള്‍ 6.5 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഓമിക്രോണിന്റെ സാന്നിദ്ധ്യം എട്ടുപേരില്‍ സ്ഥിരീകരിച്ചിട്ടും ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗവ്യാപന തോത് കുറയുന്നത്.
അതുപോലെ കോവിഡ് മരണനിരക്കിലും നേരിയതായിട്ടാണെങ്കിലും കുറവ് വന്നിട്ടുണ്ട്. 159 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലേതിനേക്കാള്‍ 3.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സമാനമായ രീതിയില്‍ ചികിത്സ തേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടേ എണ്ണത്തിലും കുറവുണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 6.1 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഒരാഴ്‌ച്ചകൊണ്ട് ഉണ്ടായിട്ടുള്ളത്.
18 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് പദ്ധതിയില്‍ സൈന്യത്തെയും സഹകരിപ്പിക്കുമെന്ന് പറഞ്ഞ ജോണ്‍സന്‍ ജി പി മര്‍ക്ക് ഒരു വാക്സിന് 15 പൗണ്ട് വീതം അധികമായി നല്‍കുമെന്നും അറിയിച്ചു. അതുകൂടാതെ ഞായറാഴ്‌ച്ച ദിവസങ്ങളില്‍ ജി പി മാര്‍ എടുക്കുന്ന ഓരോ വാക്സിനും 5 പൗണ്ട് വീതം ബോണസ് ലഭിക്കും. അതുപോലെ അപകട സാദ്ധ്യത കൂടുതല്‍ ഉള്ള വിഭാഗത്തില്‍ പെടുന്നവര്‍, വീടുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവരാണെങ്കില്‍ അവരുടേ വീടുകള്‍ സന്ദര്‍ശിച്ച് നല്‍കുന്ന ഓരോ വാക്സിനും 30 പൗണ്ട് വീതം ബോണസും ജി പി മാര്‍ക്ക് ലഭിക്കും.
വേതനം നല്‍കി 10,000 വാക്സിന്‍ വോളന്റിയേഴ്സിനെ കൂടി സര്‍ക്കാര്‍ നിയമിക്കുകയാണ്. അവര്‍ക്കൊപ്പം ആയിരക്കണക്കിന് സന്നദ്ധസേവകരും ഈ വാക്സിന്‍ പദ്ധതിയില്‍ സജീവമായി പങ്കാളികളാകും. എന്നാല്‍, ഇതുകാരണം കോവിഡേതര രോഗികള്‍ക്ക് ജി പി മാരുമായി നേരിട്ടു കാണാനുള്ള അവസരങ്ങളായിരിക്കും നഷ്ടമാവുക. ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള കൂടിക്കാഴ്‌ച്ചകള്‍, കോവിഡ് പൂര്‍വ്വ കാലത്തേതിനെ അപേക്ഷിച്ച് 20 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.