IndiaLatest

വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

“Manju”

ബംഗളൂരു: കഴിഞ്ഞ ദിവസമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും ഗുരുതര പൊള്ളലോടെ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചു.

“ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിംഗിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.  കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ ചികിത്സ നല്‍കുന്നതിനായി വെല്ലിംഗ്ടണിലെ ആശുപത്രിയില്‍ നിന്നും വരുണിനെ വെള്ളിയാഴ്ച ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വരുണ്‍ സിംഗിന് 45 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഗുരുതര പൊള്ളലേറ്റെങ്കിലും വരുണ്‍ സിംഗ് രക്ഷപെട്ടതൊഴിച്ചാല്‍ മറ്റുള്ള 13 പേരും മരണത്തിന് കീഴങ്ങി.

Related Articles

Back to top button