ജപ്പാൻ : മദ്യപാനികള്‍ ഇല്ലാത്ത നാടില്ല. വിവിധ പഴങ്ങളും മറ്റും ഉപയോഗിച്ച് പരമ്പരാഗത മദ്യം തന്നെ വിവിധ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാല്‍ ജപ്പാനിലെ പരമ്പരാഗത ബിയറില്‍ ഉപയോഗിക്കുന്നത് ഒരു പ്രാണിയെയാണ്. ജപ്പാനിലും ചൈനയിലും കൊറിയയിലും ഉള്‍പ്പടെ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ പഴങ്ങളും മാംസാഹാരവും മാത്രമല്ല പ്രാണികളും ആഹാര പട്ടികയിലുണ്ട്. അത്തരത്തില്‍ ജപ്പാനില്‍ നിര്‍മ്മിക്കുന്ന ബിയറില്‍ പ്രധാന ഘടകം പാറ്റയാണ്.
അതെ പാറ്റകള്‍. നമ്മുടെ നാട്ടിലെ ശല്യക്കാരന്‍ പാറ്റകള്‍ തന്നെ. മാത്രമല്ല പാറ്റകളെയിട്ട് തിളപ്പിച്ച് ആറ്റിക്കുറുക്കിയെടുത്ത ഈ ബിയര്‍ ജപ്പാനില്‍ വലിയ സ്വാദായി ജനങ്ങള്‍ കഴിക്കുകയും ചെയ്യാറുണ്ട്. ചെറിയൊരു പുളിരസമുളള ബിയറാണിത്. അതുകൊണ്ട് തന്നെ ഇതിന് ഇന്‍സെക്‌ട് സോര്‍ എന്നാണ് പറയുന്നത്.
ചെറിയ മീനുകളെയും പ്രാണികളെയും ഭക്ഷിച്ച് ജീവിക്കുന്ന ശുദ്ധജലത്തില്‍ കാണപ്പെടുന്ന പാറ്റകളുണ്ട്. ഇവയെ പിടികൂടി ചൂടുവെളളത്തിലിട്ട് തിളപ്പിച്ച് മൂന്ന് മുതല്‍ നാല് ദിവസം വരെ സൂക്ഷിക്കുന്നു. ശേഷം ഈ സൂപ്പ് പോലെയുളള ജലം കുടിക്കാനെടുക്കും. ഇതാണ് ബിയര്‍. തൈവാനീസ് പാറ്റകളില്‍ ആണ്‍ പാറ്റകളെയാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഇവ അതീവ രുചികരമെന്നാണ് ജപ്പാനില്‍ ജനങ്ങള്‍ പറയുന്നത്. കൊഞ്ചുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇവയ്‌ക്ക് നല്ല രുചിയാണെന്ന് കരുതുന്നു. വേവിച്ച് തിളപ്പിച്ചോ, സൂപ്പായോ, സ്‌റ്റൂ ആയോ ഇവയെ ഭക്ഷിക്കാറുണ്ട് ജപ്പാന്‍കാര്‍. രുചികരമായ ഈ ബിയറിന് ഒരു ബോട്ടില്‍ ഏകദേശം 450 രൂപയാണ് വില. കബുതോകാമ എന്ന പരമ്പരാഗത രീതിയനുസരിച്ചാണ് ഇവ തയ്യാറാക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലം മുതലാണ് ഇവ ജപ്പാനില്‍ കീര്‍ത്തിനേടിയത്.