KeralaLatest

ആ ഒറ്റമൂലി ഉപയോഗിച്ച്‌ ഇനി ആരുടെയും രോഗം ഭേദമാക്കാനാകില്ല; ഷെരീഫിന്റെ ഭാര്യ

“Manju”

മൈസൂര്‍: ചികിത്സ എന്ന് നിറുത്തുന്നുവോ അന്നുമാത്രമേ തനിക്ക് പാരമ്പര്യമായി കിട്ടിയ ചികിത്സാ അറിവ് ഇളയമകന് പകര്‍ന്ന് നല്‍കുകയുള്ളുവെന്ന തന്റെ വാക്ക് നാട്ടുവൈദ്യന്‍ ഷാബ ഷരീഫിന് പാലിക്കാനായില്ല.
ഒപ്പം പാരമ്ബര്യമായി കാത്തു സൂക്ഷിച്ച ചികിത്സാരീതി എന്നന്നേക്കുമായി അസ്തമിക്കുകയും ചെയ്തു. മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയുടെ രഹസ്യം വെളിപ്പെടുത്താത്തതിന്റെ പേരിലാണ് ഷാബ ഷരീഫിനെ നിലമ്ബൂരില്‍ വീട്ടില്‍ തടവിലാക്കി ഷൈബിന്‍ അഷറഫും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്.
പാരമ്പര്യമായി ലഭിച്ച ചികിത്സയെക്കുറിച്ചുള്ള വിവരം ഇളയമകന് മാത്രമേ കൈമാറുകയുള്ളൂവെന്ന് നേരത്തെതന്നെ ഭര്‍ത്താവ് സൂചിപ്പിച്ചിരുന്നുവെന്ന് ഷാബയുടെ ഭാര്യ ജമീം താജ് പറഞ്ഞു. പറയുന്ന കാര്യം അക്ഷരം പ്രതി നടപ്പാക്കുന്ന ആളാണ്. ഇതായിരിക്കാം ആ ദുഷ്ടന്മാര്‍ തന്റെ ഭര്‍ത്താവിന്റെ ജീവനെടുക്കാന്‍ കാരണമായതെന്ന് അവര്‍ പറഞ്ഞു.
മൂന്നുവര്‍ഷം മുമ്ബാണ് ഷാബ ഷരീഫിനെ ബോഗാഡി വസന്തനഗറിലെ വസതിയില്‍ നിന്ന് കാണാതായത്. സ്ഥിരമായി ചികിത്സയ്ക്കെത്തുന്ന ഒരാള്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.
കാണാതായതിനെപ്പറ്റി മൈസൂര്‍ സരസ്വതിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച്‌ അന്വേഷണമൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് നിലമ്ബൂരിലെ ഷൈബിന്‍ അഷറഫ് എന്നയാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം അറിയുന്നത്.

Related Articles

Back to top button