ഗാന്ധിനഗര്‍ : ആരോഗ്യ ടൂറിസം മേഖലയില്‍ സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലുമായി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്ത് ടൂറിസവുമായി ആരോഗ്യ മേഖലകളില്‍ ആശ്രമവുമായി സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഗ്രാമീണ യുവതീ യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസകോഴ്സുകള്‍ ആരംഭിക്കാൻ തത്വത്തില്‍ ധാരണയായി. ഗുജറാത്ത് ടൂറിസവുമായി ചേര്‍ന്നു പ്രമുഖ ടൂറിസം കേന്ദ്രങ്ങളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. സര്‍ദാര്‍ പട്ടേല്‍ പ്രതിമ സ്ഥിതിചെയ്യുന്ന കേവാഡിയിലെ ശാന്തിഗിരി വെല്‍നസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. 2020 ല്‍ പ്രധാനമന്ത്രി സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്ത് ഗവര്‍ണറുടെ പേഴ്സണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.എസ്.നായര്‍, ആശ്രമം പ്രോജക്ട്സ് അഡ്വൈസര്‍ അഭിലാഷ് മുരളീധരൻ, ശാന്തിഗിരി ന്യൂഡല്‍ഹി സോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കിരണ്‍ ശ്രീധര്‍, സീനിയര്‍ മാനേജര്‍ പബ്ലിക് റിലേഷൻസ് മനു നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Related Articles
ഉന്നത വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ ഊന്നല്‍ കൊടുക്കാനൊരുങ്ങി സര്‍ക്കാര്‍; 1000 കോടി വകയിരുത്തും
December 11, 2020 10:12 AM
Check Also
Close
-
27 ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കോവിഡ് ബാധിതര്‍September 28, 2020 9:57 AM