IndiaLatest

വില്‍എസി മീഡിയ പ്ലെയറിന് ഇന്ത്യയില്‍ നിരോധനം

“Manju”

ദില്ലി : ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎല്‍സി. വീഡിയോലാന്‍ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയര്‍ വിഎല്‍സി മീഡിയ നാമ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏകദേശം രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാലിതുവരെ കമ്പനിയോ കേന്ദ്രഗവണ്‍മെന്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി മീഡിയ പ്ലെയര്‍ എന്നാണ് ആരോപണം. അതുകൊണ്ടാണ് പ്ലെയര്‍ രാജ്യത്ത് നിരോധിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാല സൈബര്‍ ആക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്പാം ലോഡര്‍ വിന്യസിക്കാന്‍ സിക്കാഡ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടല്‍. അതാകാം കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനിയോ സര്‍ക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കള്‍ ഇപ്പോഴും പ്ലാറ്റ്ഫോമിന് നിയന്ത്രണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാളായ ഗഗന്‍ദീപ് സപ്ര എന്ന ഉപയോക്താവ് വിഎല്‍സി വെബ്സൈറ്റിന്റെ നിലവിലെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തു.

ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച്‌ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നുഎന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നത്. നിലവില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും രാജ്യത്ത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

രാജ്യത്ത് ആര്‍ക്കും വിഎല്‍സി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. ഫോണില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കും ഇത് ബാധകമാണ്. എസിടി ഫൈബര്‍ നെറ്റ്, ജിയോ, വോഡഫോണ്‍ഐഡിയ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎല്‍സി മീഡിയ പ്ലെയര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Related Articles

Back to top button