IndiaLatest

ഓണ്‍ലൈന്‍ ഡിഗ്രി റഗുലറിന് തുല്യം

“Manju”

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ പഠനത്തിലൂ‌ടെ നേടുന്ന ബിരുദവും ബിരുദാനന്തര ബിരുദവും റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാക്കി യു.ജി.സി. തൊഴില്‍, പ്രമോഷന്‍, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് ഇനി മുതല്‍ ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമുകള്‍ക്ക് തുല്യ പരിഗണന ലഭിക്കും.

ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടാനും വിദേശകാര്യ മന്ത്രാലയം വഴി അപേക്ഷിക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹവുമാകും ഈ മാറ്റം. റഗുലര്‍ സര്‍ട്ടിഫിക്കറ്റ് അല്ല എന്ന വേര്‍തിരിവാണ് ഇല്ലാതാകുന്നത്. യു.ജി.സി അംഗീകാരമുള്ള ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം അല്ലെങ്കില്‍ ഓണ്‍ലൈന്‍ മോഡ് വഴി നല്‍കുന്ന ബിരുദ, ബിരുദാനന്തര ബിരുദങ്ങളും പി.ജി ഡിപ്ലോമകളും റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി സെക്രട്ടറി രജനീഷ് ജെയിനാണ് ഇന്നലെ അറിയിച്ചത്. യു.ജി. സിയുടെ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമുകളും ഓണ്‍ലൈന്‍ പ്രോഗ്രാമുകളും  2020ലെ 22ാം റഗുലേഷന്‍ പ്രകാരമാണ് തുല്യമാക്കുന്നത്. എന്നാല്‍ എന്‍ജിനിയറിംഗ്, മെഡിസിന്‍, ഡെന്റല്‍, ഫാര്‍മസി, നഴ്സിംഗ്, ആര്‍ക്കിടെക്ചര്‍, ഫിസിയോ തെറാപ്പി തുടങ്ങിയവയ്ക്ക്നേരിട്ടുള്ള പരിശീലനം ആവശ്യമുള്ളതിനാല്‍ ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗില്‍ ഉള്‍പ്പെടുത്തില്ല.

തീരുമാനത്തിനു പിന്നില്‍                                                                                                                                       വിദൂര, റഗുലര്‍ കോഴ്സുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യത്യസ്‌തമായി നല്‍കുന്നത് വലിയ വേര്‍തിരിവുണ്ടാക്കുന്നു.                              വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് ചില സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്താറുണ്ട്. വിദേശരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നില്ലെന്ന് പരാതിയുമുണ്ട് .                           റഗുലര്‍ ബിരുദമല്ലെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റം നിഷേധിക്കലും തരംതാഴ്‌ത്തലും നേരിടേണ്ടി വരുന്നു.

Related Articles

Back to top button