Uncategorized

 രണ്ട് കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുത്

“Manju”

ന്യൂഡല്‍ഹി: നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മാരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ഉസ്ബക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ‘ഡോക്1മാക്‌സ്‘ (DOK1 Max), അബ്‌റോണോള്‍ (AMBRONOL) എന്നീ രണ്ട് മരുന്നുകള്‍ക്കാണ് ലോകാരോഗ്യ സംഘടന വിലക്കേര്‍പ്പെടുത്തിയത്.

ലബോറട്ടറി വിശകലനത്തില്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങളിലും കുട്ടികളുടെ ശരീരത്തിന് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എത്തിലീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

കഴി‌ഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ മരുന്നുകള്‍ കഴിച്ച്‌ 19 കുട്ടികള്‍ മരിച്ചതായി ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാരിയോണ്‍ ബയോടെക് കമ്ബനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം സസ്പെന്‍ഡ് ചെയ്തിരുന്നു.

കൂടാതെ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യന്‍ കമ്ബനികളുടെ ചുമയ്‌ക്കുള്ള മരുന്നുകളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹരിയാനയിലെ മെയ്ഡിന്‍ ഫാര്‍മസ്യൂട്ടികല്‍സിയുടെ പ്രൊമെതാസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്‌സ്‌മാലിന്‍ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button