പോത്തൻകോട്: മനസ്സ് നിറയെ ഗുരു മാത്രം, ഭക്തിയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ അന്തരീക്ഷത്തിൽ… 24-ാമത് നവോലി ജ്യോതിർ ദിനാചരണം ഇന്ന് സമാപിച്ചു. വൈകിട്ട് 4.30ന് ആരംഭിച്ച ദിവ്യബലി ഭക്തിനിർഭരമായി നടന്നു. ആശ്രമ സ്ഥാപകൻ ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ (സമാധിയില്‍) മെയ് 6 ന് ലയിച്ചു, എന്നാൽ അദ്ദേഹത്തിന്റെ ശരീരം മെയ് 7 ന് അഞ്ച് മണിക്ക് ആരാധനയോടെ പർണശാലയിൽ സംസ്‌കരിച്ചു. ശാന്തിഗിരി പരമ്പരയെ ഇത് ദിവ്യാരാധനയ്ക്കുള്ള സമർപ്പണമായി ആചരിക്കുന്നു. എല്ലാ വർഷവും നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ദിവ്യപൂജയുടെ സമർപ്പണത്തോടെ അവസാനിക്കും. ദിവ്യപൂജ സമർപ്പണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് അഞ്ചിന് ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി എന്നിവരുടെ നേതൃത്വത്തിൽ ആശ്രമത്തിൽ സന്ന്യാസി സംഘം പ്രത്യേക പ്രാർത്ഥന നടത്തി. പർണശാലയിൽ സന്ന്യാസിമാരരും, സന്ന്യാസിനികളും, ബ്രഹ്മചാരി–ബ്രഹ്മചാരിണികളു പ്രത്യേക പുഷ്പാർച്ചന നടത്തി. വിവിധ പ്രദേശങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ഭക്തർ സന്ന്യാസി സന്ന്യാസിമാരുടെ നേതൃത്വത്തിൽ അഖണ്ഡനാമമന്ത്രങ്ങൾ ഉരുവിട്ട് ആശ്രമങ്കണം വഴി സഹകരണ മന്ദിരം വഴി പർണശാല പ്രദക്ഷിണം വെച്ച് പ്രാര്‍ത്ഥനാ നിര്‍ഭരരായപ്പോള്‍ മനസ്സില്‍ ഗുരുമാത്രം, കാതുകളില്‍ ഗുരുമന്ത്രം മാത്രം മിഴികളില്‍ ഗുരുചൈതന്യം മാത്രം. തുടർന്ന് ദിവ്യപൂജയുടെ ഭക്തിനിർഭരമായ മന്ത്രോച്ചാരണങ്ങളാൽ അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോൾ ഭക്തരുടെ മനസ്സതിലലിഞ്ഞു. ആരാധനയും പ്രസാദവും വാങ്ങി ഗുരു പ്രകാശത്തിൽ ലയിച്ച് ഭക്തർ മടക്കയാത്രയ്ക്ക് തയ്യാറായി. 72 ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പുഷ്പാർച്ചനയ്ക്കും മെയ് 5, 6 തീയതികളിൽ നടന്ന ഗുരുവിന്റെ 24-ാമത് നവോലി ജ്യോതിർദി ആഘോഷങ്ങള്‍ക്കും പരിസമാപ്തിയായി.